കോട്ടയം: പ്രമുഖ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെതിരെ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്. ജയ് ശ്രീറാം വിളി സഹിക്കുന്നില്ലെങ്കിൽ അടൂർ പേര് മാറ്റി അന്യഗ്രഹങ്ങളിലേക്കുപോകണമെന്ന് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.ആൾക്കൂട്ട ആക്രമണം തടയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് അടൂര്‍ ഗോപാലകൃഷ്ണന് ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ കത്തെഴുതിയിരുന്നു.
ജയ് ശ്രീറാം ഇനിയും മുഴക്കും. വേണ്ടിവന്നാൽ അടൂരിന്റെ വീടിന്റെ മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഗോപാലകൃഷ്ണന്റെ വിമര്‍ശനം.ജയ് ശ്രീറാംവിളി എന്നും ഉയരും. എപ്പോഴും ഉയരും. കേൾക്കാൻ പറ്റില്ലെങ്കിൽ ശ്രീഹരി കോട്ടയിൽ പേര് രജിസ്റ്റർ ചെയ്ത് ചന്ദ്രനിലേക്ക് പോകാം.
ഇന്ത്യയിൽ ജയ് ശ്രീറാം മുഴക്കാൻ തന്നെയാണ് ജനങ്ങൾ ബി ജെ പിക്ക് വോട്ട് ചെയ്തതെന്നും ഗോപാലകൃഷ്ണൻ ഫേസ്ബുക്കില്‍ കുറിച്ചു.വിദ്യാര്‍ത്ഥിക്ക് സഹപാഠിയുടെ കുത്തേറ്റപ്പോള്‍ അടൂര്‍ മൗനവ്രതത്തിലായിരുന്നോ? കേന്ദ്ര സർക്കാരിൽനിന്ന് ഒന്നും കിട്ടാത്തതിനോ അതോ കിട്ടാനോ ആണോ പ്രധാനമന്ത്രിക്ക് പരാതി നൽകിയതെന്ന് ഗോപാലകൃഷ്ണൻ അടൂരിനെ പരിഹസിക്കുകയും ചെയ്തു.