Monday, May 6, 2024
spot_img

“ഝാർഖണ്ഡിൽ ആദിവാസികളെ ഉന്മൂലനം ചെയ്യാനും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ വർദ്ധിപ്പിക്കാനുമാണ് ജെഎംഎമ്മിന്റെ അജണ്ട”; തുറന്നടിച്ച് ബി ജെ പി എംപി നിഷികാന്ത് ദുബെ

 

ഝാർഖണ്ഡിൽ ആദിവാസികളെ ഉന്മൂലനം ചെയ്യുകയും സംസ്ഥാനത്ത് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ജനസംഖ്യ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഭരണകക്ഷിയുടെ അജണ്ടയെന്ന് ഭാരതീയ ജനതാ പാർട്ടി എംപി നിഷികാന്ത് ദുബെ .

മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജെഎംഎമ്മിനെ ‘ ഝാർഖണ്ട് മുസ്ലിം മോർച്ച’ എന്ന് വിശേഷിപ്പിച്ച ദുബെ, ജെഎംഎമ്മിൽ നിന്ന് ‘ഝാർഖണ്ഡിനെ രക്ഷിക്കാൻ’ സമരത്തിന്റെയും ത്യാഗത്തിന്റെയും പാതയിൽ ബിജെപി വടികളും വെടിയുണ്ടകളും എടുക്കുമെന്ന് പറഞ്ഞു.

“ബംഗ്ലാദേശ് നുഴഞ്ഞുകയറ്റക്കാരെ ഝാർഖണ്ഡിൽ പാർപ്പിച്ച് ആദിവാസികളെ ഉന്മൂലനം ചെയ്യുകയും അവരുടെ ജനസംഖ്യ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഹേമന്ദ് സോറന്റെ ജാർഖണ്ഡ് മുസ്ലീം മോർച്ച പാർട്ടിയുടെ അജണ്ട. ഝാർഖണ്ഡിനെ രക്ഷിക്കാൻ ബിജെപി സമരത്തിന്റെയും ത്യാഗത്തിന്റെയും പാതയിൽ വടികളും വെടിയുണ്ടകളും എടുക്കും,” എംപി ട്വീറ്റ് ചെയ്തു.

ഝാർഖണ്ഡിലെ ദുംകയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ, ജില്ലയിൽ മറ്റൊരു കൗമാരക്കാരനെ ചുട്ടുകൊന്ന വാർത്തയും പുറത്ത് വന്നിരുന്നു. അതിനെ തുടർന്നാണ് എം പിയുടെ പ്രസ്താവന.

സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ആക്രമിക്കപ്പെട്ട രണ്ട് സംഭവങ്ങൾക്ക് ശേഷം, ഝാർഖണ്ഡിലെ സ്ത്രീകളുടെയും ആദിവാസികളുടെയും സുരക്ഷയെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ചോദ്യം ചെയ്തു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സർക്കാരിന് കീഴിൽ സംസ്ഥാനത്തെ ദളിതരും ആദിവാസികളും സുരക്ഷയിൽ ബി ജെ പി ഉത്കണ്ട പ്രകടിപ്പിച്ചു.

Related Articles

Latest Articles