പ്രശസ്ത ബോക്‌സിങ് താരം വിജേന്ദര്‍ സിങ് കോൺഗ്രസ് പാർട്ടി വിട്ട് ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ ബിജെപി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. 2019-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന വിജേന്ദര്‍ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്കയുമായും അടുത്ത ബന്ധമാണ് സൂക്ഷിച്ചിരുന്നത്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സൗത്ത് ദില്ലി മണ്ഡലത്തിൽ നിന്നും ജനവിധി തേടിയിരുന്നെങ്കിലും ബിജെപിയുടെ രമേഷ് ബിധുരിയോട് പരാജയപ്പെട്ടിരുന്നു.
ഇത്തവണ ഹരിയാനയിലെ ഭിവാനി-മഹേന്ദ്രഗഡ് സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹം പലപ്പോഴും വിജേന്ദർ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആവശ്യം നിരാകരിച്ച കോണ്‍ഗ്രസ് മഥുര സീറ്റാണ് അദ്ദേഹത്തിന് വാഗ്ദാനം ചെയ്തിരുന്നത്.ഇത് സംബന്ധിച്ച അസ്വാരസ്യങ്ങൾ മുറുകുമ്പോഴാണ് വിജേന്ദര്‍ അപ്രതീക്ഷിതമായി ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.