പാലക്കാട്: വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന സിബിഐ സംഘം കുട്ടികൾ മരണപ്പെട്ട സ്ഥലത്ത് വീണ്ടും വിശദമായ ഫോറൻസിക് പരിശോധന നടത്താൻ ഒരുങ്ങുന്നു. ഇതിനായി ആഭ്യന്തരവകുപ്പിനെ സമീപിക്കുമെന്ന് അന്വേഷണസംഘം പറഞ്ഞു.
ഡമ്മി ഉപയോഗിച്ചുള്ള പരിശോധനയും നടത്തും.വിദഗ്ധ ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് ഫോറൻസിക് പരിശോധന നടത്തുക. കുട്ടികളുടെ മൃതശരീരം പോസ്റ്റുമോര്‍ട്ടം നടത്തിയ ജില്ലാ പോലീസ് സർജൻ ഡോ. പി.ബി ഗുജ്റാളുമായി അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തി മൊഴി രേഖപ്പെടുത്തി.
കുട്ടികൾ പഠിച്ച സ്കൂളിലെ അധ്യാപകരുടേതടക്കം ഇതുവരെ ഇരുപതോളം പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടികളുടെ രേഖകൾ സ്കൂളിൽ നിന്നും ശേഖരിച്ചിട്ടുണ്ട്. ഇനിയും നൂറോളം സാക്ഷികളിൽ നിന്നും മൊഴി രേഖപ്പെടുത്താനുണ്ട്. കേസിൽ റിമാൻഡിലുള്ള രണ്ടു പ്രതികളേയും ജാമ്യത്തിലുള്ള ഒരു പ്രതിയേയും വീണ്ടും ചോദ്യം ചെയ്യും. കുട്ടികളുടെ അമ്മയുടെ ആദ്യ ഭർത്താവ്, സഹോദരി എന്നിവരേയും ചോദ്യം ചെയ്തു. അന്വേഷണം വേഗത്തിലാക്കാനാണ് സിബിഐയുടെ തീരുമാനം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona