Friday, May 10, 2024
spot_img

ഗവര്‍ണറുടെ ഈ തീരുമാനത്തിനെതിരെ ജനകീയ പ്രക്ഷോഭത്തിലൂടെ പ്രതികരിക്കും! ജനാധിപത്യ സര്‍ക്കാരിനെ നോക്കുകുത്തിയാക്കാമെന്ന് കരുതേണ്ട: ഇല്ലാത്ത അധികാരം പ്രയോഗിക്കാമെന്ന് കരുതരുത്, വിസിമാര്‍ രാജിവെക്കില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാപദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചട്ടവിരുദ്ധ നിമനം നേടിയ സംസ്ഥാനത്തെ ഒമ്പത് വീസിമാരോട് രാജിവെച്ചൊഴിയാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഇതിനുള്ള സമയപരിധി അവസാനിക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി തലസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്ത് വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയായിരുന്നു.

“ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടതിന് നിയമസാധുതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ ഈ തീരുമാനത്തിനെതിരെ ജനകീയ പ്രക്ഷോഭത്തിലൂടെ പ്രതികരിക്കും. സുപ്രീംകോടതി വിധി കെടിയുവിന് മാത്രമാണ് ബാധകം. വിസിമാരെ പുറത്താക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടും. അവസരം കിട്ടുമ്പോള്‍ സ്വന്തം സര്‍ക്കാരിനെ ഗവര്‍ണര്‍ ഇകഴ്ത്തുന്നു. മന്ത്രിമാരെ അപമാനിക്കുന്നു. നിയമസഭ പാസാക്കിയ ബില്ലുകള്‍ അദ്ദേഹം വൈകിക്കുന്നു.

ബില്ലുകള്‍ ഒപ്പിടാത്തത് ഭരണഘടനാ വിരുദ്ധം. ജനാധിപത്യ സര്‍ക്കാരിനെ നോക്കുകുത്തിയാക്കാമെന്ന് കരുതേണ്ട. വിസിമാരുടെ രാജി ആവശ്യം നിയമവിരുദ്ഘമാണ്. സര്‍വ്വകലാശാല വിസിയോട് രാജി ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ല. വിസിമാര്‍ രാജിവെക്കില്ല. വിശദീകരണം കേള്‍ക്കാതെ ഒരു ജീവനക്കാരെ പോലും പിരിച്ചുവിടാന്‍ സാധിക്കില്ല. യുജിസിയുടേത് ചട്ടം മാത്രം മാത്രമാണ്. സംസ്ഥാനത്തിന്റെ നിയമം നിയമമാണ്. ഇതുസംബന്ധിച്ചുള്ള നിയമവശങ്ങള്‍ വിശദമായി പരിശോധിക്കും.

ഗവര്‍ണറുടേത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടി. ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്നു. സര്‍ക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല ഗവര്‍ണര്‍ പദവി. ജനാധിപത്യത്തെ മാനിക്കുന്ന ആര്‍ക്കും അമിതാധികാര നടപടി അംഗീകരിക്കാനാകില്ല.

ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമാകുന്നുവെന്നും. സര്‍വകലാശാലകള്‍ക്കു നേരെ നശീകരണ ബുദ്ധിയുള്ള നിലപാട് സ്വീകരിക്കുന്നു.പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രം. യുജിസി ചട്ടം ലംഘിച്ചാണ് നിയമനം എന്ന് പറയുമ്പോള്‍ ഗവര്‍ണര്‍ക്കാണ് പ്രാഥമിക ഉത്തരവാദിത്വം.ഗവര്‍ണറുടെ ലോജിക് പ്രകാരം പദവിയില്‍ നിന്ന് ഒഴിയേണ്ടത് വിസി മാരാണോ വിധിയില്‍. പുനപ്പരിശോധന ഹര്‍ജിക്ക് ഇനിയും അവസരമുണ്ട്. സര്‍വകലാശാല ഭരണം അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ നോക്കുകയാണ്. ഗവര്‍ണറുടെ ഇടപെടല്‍ സ്വാഭാവിക നീതിയുടെ ലംഘനം.

കേവലം സാങ്കേതികതയില്‍ തൂങ്ങിയാണ് ഗവര്‍ണറുടെ നടപടി.ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന് കരുതരുത്.വി സി മാരെ കേള്‍ക്കാതെയാണ് തീരുമാനം ഈ വിധി എല്ലാ വിസിമാര്‍ക്കും ബാധകമാക്കാന്‍ കഴിയില്ല. ഗവര്‍ണറുടെ നടപടിക്ക് നിയമപരമായ സാധുതയില്ല. യൂണിവേഴ്‌സിറ്റി ആക്ടില്‍ ചാന്‍സലര്‍ക്ക് വിസിയെ പിരിച്ചു വിടാന്‍ വ്യവസ്ഥയില്ല. വിസിമാരോട് രാജിവെക്കാന്‍ പറയാനോ പുറത്താക്കാനോ ഗവര്‍ണര്‍ക്ക് അധികാരമില്ല”. പിന്‍വാതില്‍ ഭരണം നടപ്പില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles