ഉത്തർപ്രദേശ് : മോഷണക്കുറ്റം ആരോപിച്ച് പത്ത് വയസുകാരനുനേരെ നാട്ടുകാരുടെ കൊടുംക്രൂരത.മൊബൈല്‍ മോഷ്ടിച്ചു എന്ന് ആരോപിചാണ് കുട്ടിയെ കെട്ടിയിട്ട് മൂന്ന് മണിക്കൂറോളം നാട്ടുകാര്‍ മര്‍ദിച്ചത്. കൂടാതെ നാട്ടുകാരില്‍ ചിലര്‍ കുട്ടിയുടെ മുഖത്ത് മുളക് തേച്ചു.സംഭവത്തില്‍ മൂന്നുപേരെ ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു.
ചന്തയിലെ ഒരു പോസ്റ്റില്‍ കെട്ടിയിട്ടാണ് നാട്ടുകാര്‍ മൂന്നുമണിക്കൂറോളം കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ ഇരുകൈകളും പോസ്റ്റില്‍ കെട്ടിയായിരുന്നു അതിക്രൂര മര്‍ദനം. മര്‍ദനമേറ്റ് അവശനായ കുട്ടി വെള്ളം ചോദിച്ച് വാവിട്ടുകരഞ്ഞെങ്കിലും സംഭവസ്ഥലത്ത് കൂടിനിന്നവരാരും വെള്ളം നല്‍കാന്‍ പോലും തയാറായില്ല. നാട്ടുകാരില്‍ ചിലര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്നെയാണ് പുറത്തെത്തിയത്.