പോർച്ചുഗൽ : മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനായി നടത്തിയ സമാനതകളില്ലാത്ത പ്രകടനങ്ങൾക്ക് 2022 ലെ ഗാല ക്വിനാസ് ഡി ഔറോയിൽ മികച്ച സ്‌കോറർക്കുള്ള അവാർഡ് നേടി.
189 മത്സരങ്ങളിൽ നിന്ന് 117 ഗോളുകൾ നേടിയ പോർച്ചുഗലിന്റെ എക്കാലത്തെയും മികച്ച സ്‌കോറർ എന്ന നിലയിലാണ് 37-കാരൻ പുരസ്‌കാരം നേടിയത്. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷനാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പോർച്ചുഗലിനെ യൂറോ 2016 ലേയ്ക്ക് നയിച്ച റൊണാൾഡോ, ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ തന്റെ ടീമിനെ നയിക്കാൻ ഒരുങ്ങുകയാണ്: “ഞാൻ രാജ്യത്തിന് വേണ്ടി മികച്ച ദേശീയ സ്‌കോറർക്കുള്ള അവാർഡ് നേടിയതിൽ അഭിമാനിക്കുന്നു!” അദ്ദേഹം പറഞ്ഞു.
“ഈ മഹത്തായ നേട്ടം കൈവരിക്കാൻ എന്നെ സഹായിച്ച എന്റെ എല്ലാ ടീമംഗങ്ങൾക്കും, പരിശീലകർക്കും, എന്റെ കുടുംബത്തിനും, സുഹൃത്തുക്കൾക്കും, എന്റെ എല്ലാ ആരാധകർക്കും വീണ്ടും നന്ദി! സാധ്യമായ എല്ലാ റെക്കോർഡുകളും ഞങ്ങൾ ഒരുമിച്ച് തകർക്കുന്നത് തുടരും! നന്ദി,” റൊണാൾഡോ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ പറഞ്ഞു.
“ഇത്രയും മഹത്തായ ഒരു അവാർഡ് ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഒരു ദിവസം എനിക്ക് അത് നേടാനാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,” റൊണാൾഡോ പറഞ്ഞു.