കാസര്‍കോട്: പടന്ന സർക്കാർ യു പി സ്കൂളിലെ അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസിൽ വച്ച് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കിയെന്നും പുറത്ത് ഇടിച്ചെന്നുമാണ് പരാതി. പരാതിയിൽ ചന്തേര പൊലീസ് അധ്യാപകനെതിര കേസെടുത്തു.
കഴിഞ്ഞ മാസം ജൂലൈ 19 നാണ് പടന്ന സർക്കാർ യു പി സ്കൂളില്‍ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക്
അധ്യാപകന്റെ മർദ്ദനമേറ്റത്. കണക്ക് തെറ്റിച്ചതിന് അധ്യാപകന്‍ മനോജ് മർദ്ദിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. കഴുത്തിന് ഇപ്പോഴും കടുത്ത വേദന ഉണ്ട് . ഒപ്പം പനിയും ഛര്‍ദിയും ഉണ്ടെന്ന് 12 വയസുകാരിയായ വിദ്യാർഥി പറയുന്നു.
വിദ്യാർത്ഥിനിയോട് ക്രൂരത നടത്തിയ അധ്യാപകനെ സ്ഥലം മാറ്റാമെന്ന മധ്യസ്ഥരുടെ ഉറപ്പില്‍ പൊലീസില്‍ പരാതി നല്‍കിയില്ലെന്നും നടപടിയുണ്ടാകാത്തതിനാല്‍ പിന്നീട് ബാലാവകാശ കമ്മീഷനിലും പൊലീസിലും പരാതി നല്‍കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയനായ അധ്യാപകൻ ഇപ്പോൾ മെഡിക്കല്‍ ലീവിലാണ്. അധ്യാപകന്‍ മർദ്ദിച്ചിട്ടില്ലന്നാണ് സ്കൂള്‍ അധികൃതരുടെ പ്രതികരണം .
ഇനിയും ആ സ്കൂളിലേക്ക് പോകാന്‍ പേടിയാണെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. ഇതോടെ കഴിഞ്ഞ ദിവസം സ്കൂളില്‍ നിന്ന് ടി സി വാങ്ങി മറ്റൊരു സ്കൂളില്‍ ചേര്‍ത്തു.അധ്യാപകനെതിരെ കര്‍ശന നടപടി വേണമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെടുന്നത്.