വൈക്കത്ത് റെയില്‍വേ ട്രാക്കില്‍ കിടന്നത് കോണ്‍ക്രീറ്റ് സ്ലാബും മരക്കഷ്ണവും. വൈക്കം റോഡ് സ്റ്റേഷനും പിറവം റോഡ് സ്റ്റേഷനുമിടയില്‍ ശനിയാഴ്ച പുലര്‍ച്ചെ 12.30-നാണ് സംഭവം. ലോക്കോ പൈലറ്റുമാര്‍ ദൂരെ നിന്നേ ഇവ കണ്ട് വേഗം കുറച്ചതിനാല്‍ ദുരന്തം ഒഴിവായി. അട്ടിമറിശ്രമം അല്ലെന്നും ആരുടെയോ വികൃതി ആയിരിക്കാമെന്നും റെയില്‍വേ ഡെപ്യൂട്ടി കമ്മിഷണര്‍ ഗോപകുമാര്‍ പറഞ്ഞു.
മരക്കഷ്ണത്തിനും സ്ലാബിനും മുകളിലൂടെ തീവണ്ടികള്‍ കയറിയിറങ്ങി. തുടർന്ന് സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയാണ് തീവണ്ടി യാത്ര തുടര്‍ന്നത്. വൈക്കം ഡിവൈ.എസ്.പി കെ.എ. തോമസ്, തലയോലപ്പറമ്പ് സി.ഐ. മനോജ്, എസ്.ഐ.മാരായ വി.വിദ്യ, സുധീരന്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. പിന്നീട് ഡോഗ് സ്‌ക്വാഡും പരിശോധനയ്ക്കെത്തി.