പത്തനംതിട്ട: പത്തനംതിട്ട അടൂർ ഇളമണ്ണൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സ്ത്രീ ഊമയല്ലെന്ന് പോലീസ്. ഇവർ ഭിക്ഷാടനത്തിനായി വീടുകളിലെത്തുകയും തുടർന്ന് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകാൻ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ഇവരെ ഇന്നലെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. പിടിയിലായതോടെ ഊമയായി അഭിനയിക്കുകയായിരുന്നു. തമിഴ്‌നാട് വെല്ലൂർ സ്വദേശിനി മഞ്ജു(40) ആണ് അറസ്റ്റിലായത്.
കുട്ടിയുടെ അമ്മ വീടിനുള്ളിലേക്ക് പോയ തക്കം നോക്കിയായിരുന്നു നാടോടിസ്ത്രീ കുഞ്ഞിനെ കൊണ്ടുപോകാൻ ശ്രമിച്ചത്. കുഞ്ഞിനേയും കൊണ്ട് സ്ത്രീ ഓടുന്നത് അച്ഛൻ കണ്ടു. തുടർന്ന് ബഹളമുണ്ടാക്കിയതോടെ അവർ കുഞ്ഞിനേയും ഉപേക്ഷിച്ച് ഓടി. തുടർന്ന് നാട്ടുകാർ ഓടിച്ചിട്ട് നാടോടിസ്ത്രീയെ പിടികൂടുകയായിരുന്നു.
പിടിയിലായി കഴിഞ്ഞ ഇവർ നാട്ടുകാരുടേയും പോലീസിന്റേയും ചോദ്യങ്ങൾക്ക് മറുപടി തന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് സംസാരശേഷിയുള്ളതായി പോലീസ് കണ്ടെത്തി.