ദില്ലി : ദില്ലിയിലും ഉത്തര്‍പ്രദേശിലും മതപരിവര്‍ത്തന കേസില്‍ പിടിയിലായവരുമായി ബന്ധമുള്ള വിവിധ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഉത്തര്‍പ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് മതപരിവര്‍ത്തന മാഫിയയെ പിടികൂടിയത്. വിദേശത്ത് നിന്ന് ലഭിച്ച അനധികൃത പണമുപയോഗിച്ച് ബധിതരായ കുട്ടികളേയും പാവപ്പെട്ടവരേയും മുസ്ലീംമതത്തിലേക്ക് ചേര്‍ക്കുകയായിരുന്നു ഇവരെന്നാണ് പോലീസ് വെളിപ്പെടുത്തിയത്.
സംഭവത്തില്‍ ദില്ലിയിലെ ജാമിയാ നഗറില്‍ നിന്ന് രണ്ട് പേരെ പിടികൂടിയിരുന്നു. ഇസ്ലാമിക് ദവാ സെന്റര്‍ എന്ന സ്ഥാപനം നടത്തിയിരുന്ന ഇവര്‍ പാകിസ്ഥാന്‍ രഹസ്യാനേഷണ ഏജന്‍സിയില്‍ നിന്ന് പണം കൈപ്പറ്റുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മുഫ്തി ഖ്വാസി ജഹാംഗീര്‍ ആലം, മുഹമ്മദ് ഒമര്‍ ഗൗതം എന്നിവരാണ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിലുള്ളത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona