കൊല്ലം : കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കൊല്ലത്ത് രണ്ടു വിദ്യാർത്ഥികൾ മരിച്ചു. പുനലൂര്‍ കക്കോട് സ്വദേശി അഭിജിത്തും തൊളിക്കോട് സ്വദേശിനി ശിഖയുമാണ് അപകടത്തിൽ മരിച്ചത്. ബൈക്ക് യാത്രക്കാരായ വിദ്യാര്‍ത്ഥികളെ ബസ് മറികടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ചടയമംഗലത്ത് വച്ചാണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ് തട്ടിയാണ് അപകടം ഉണ്ടായത്. ബസിന്റെ ഇടതുവശത്തെ പിന്‍ഭാഗം ബൈക്കില്‍ തട്ടി ഇരുവരും ബസിനടിയില്‍പ്പെടുകയായിരുന്നു. ശിഖ തല്‍ക്ഷണം മരിച്ചു. അപകടമുണ്ടായി ഇരുപതു മിനുട്ടിന് ശേഷമാണ് അഭിജിത്തിനെ ആശുപത്രിയില്‍ എത്തിച്ചതെന്നായിരുന്നു നാട്ടുകാർ പറയുന്നത്.
കിളിമാനൂര്‍ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ രണ്ടാം വര്‍ഷം എൻജിനീയറിംഗ് വിദ്യാർത്ഥിനിയാണ് മരിച്ച ശിഖ. പത്തനംതിട്ട മുസല്യാര്‍ എൻജിനീയറിംഗ് കോളജിലെ ബിസിഎ വിദ്യാർത്ഥിയാണ് അഭിജിത്ത്. അപകടമുണ്ടാക്കിയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു