കൊച്ചി : രോഗബാധിതരുടെ എണ്ണം സാഹചര്യത്തിൽ ജനങ്ങൾ നിയന്ത്രണങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടിവരുമെന്ന് മന്ത്രി വി എസ്. സുനിൽകുമാർ .
അതേസമയം, നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ കൊച്ചിയിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന വ്യാപിപ്പിച്ചു. നഗര പ്രവേശന കവാടമായ വെട്ടുറോഡ് ബ്ലോക്ക് ചെയ്താണ് പൊലീസ് പരിശോധന. ആൾക്കൂട്ടം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുകയും മാനദണ്ഡം ലംഘിച്ച് പ്രവർത്തിച്ച കടകൾ അടക്കുകയും ചെയ്തു. കലൂർ മാർക്കറ്റിലെ രണ്ടു കടകൾ ഇത്തരത്തിൽ അടപ്പിച്ചു.
സമ്പർക്കത്തിലൂടെ രോഗം പടര്‍ന്നതോടെ കൂടുതല്‍ പ്രദേശങ്ങളെ കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെടുത്തി. ആറ് പുതിയ കണ്ടെയ്ന്മെന്റ് സോണുകളാണ് ജില്ലയിലുള്ളത് .മാസ്ക് ഇടാത്തവരെ കസ്റ്റഡിയിലെടുത്തു.
പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ 21, 22 വാർഡുകളും മൂന്നാം വാർഡിലെ മുനമ്പം ഫിഷിങ് ഹാർബർ, മാർക്കറ്റ് എന്നിവയും എടത്തല പഞ്ചായത്തിലെ 13, നാല് വാർഡുകളും കീഴ്മാട് പഞ്ചായത്തിലെ അഞ്ചാം വാർഡുമാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചത്.