കൊല്‍ക്കത്ത : ബംഗാളില്‍ അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് പേർക്ക് ദാരുണാന്ത്യം. സ്‌ഫോടനത്തിൽ നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഈസ്റ്റ് മിഡ്‌നാപുര്‍ ജില്ലയിലാണ് സംഭവമുണ്ടായത്. കൊല്ലപ്പെട്ടവർ പടക്കനിർമ്മാണശാലയിലെ തൊഴിലാളികളാണെന്നാണ് വിവരം.
സ്‌ഫോടനത്തില്‍ പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്ന കെട്ടിടം പൂര്‍ണമായും നശിച്ചു. അനധികൃത പടക്കനിര്‍മാണശാലയുടെ ഉടമയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങി വീണ്ടും സ്ഥാപനം പുനരാരംഭിക്കുകയായിരുന്നെന്നു പൊലീസ് വ്യക്തമാക്കി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടരലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പശ്ചിമ ബംഗാൾ സർക്കാർ അറിയിച്ചു.