കൊഹിമ : ചരിത്രത്തിലാദ്യമായി ഇത്തവണ നാഗാലാൻഡ് നിയസഭയിൽ വനിത സാന്നിദ്ധ്യമുണ്ടാകും. ബിജെപി സഖ്യക്ഷിയായ എൻഡിപിപിയുടെ സ്ഥാനാർത്ഥിയായ ഹിക്കാനി ജെക്ഹലുവാണ് അനുകൂല ജനവിധിയിലൂടെ നിയമസഭയിൽ എത്തിയത്. ദീമാപൂർ-3 മണ്ഡലത്തിൽ നിന്നാണ് ഹിക്കാനി ജെക്ഹലു ജനവിധി തേടിയിരുന്നത്. ലോക ജനശക്തി പാർട്ടിയിൽ നിന്നുള്ള അസ്ഹതോ സഹ്‌മോമിയായിരുന്നു ഇവിടത്തെ മുഖ്യഎതിരാളി.
60 നിയമസഭ മണ്ഡലങ്ങളുള്ള നാഗാലാൻഡിൽ നാല് വനിതകളാണ് ഇത്തവണ ജനവിധി തേടിയിരുന്നത്. സംസ്ഥാനത്തിൽ അഭിഭാഷകയെന്ന നിലയിലും സാമൂഹിക പ്രവർത്തക എന്ന നിലയിലും പ്രശസ്തയായ ജെക്ഹലുവിന് 2018 ൽ നിത ശിശുക്ഷേമ മന്ത്രാലത്തിന്റെ നാരി ശക്തി പുരസ്‌കാരം നേടിയിട്ടുണ്ട്.