ഗുവാഹത്തി : ഭർത്താവിനെയും അമ്മായിയമ്മയെയും ക്രൂരമായി കൊലപ്പെടുത്തി മൃതദേഹങ്ങൾ കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിജിൽ സൂക്ഷിക്കുകയും പിന്നീട് അവയെ നാഗാലാൻഡിലെ ചിറാപുഞ്ചിയിൽ ഉപേക്ഷിക്കുകയും ചെയ്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകനോടൊപ്പമുള്ള അവിഹിത ബന്ധത്തിനായി വന്ദന കലിറ്റ എന്ന യുവതിയാണ്, കാമുകന്റെ സഹായത്തോടെ കൊലപാതകം നടത്തിയത്. ഗുവഹാത്തിക്കു സമീപമായിരുന്നു സംഭവം. കഴിഞ്ഞ ആഗസ്റ്റിൽ നടന്ന കൊലപാതകം, ഇന്നാണ് പുറത്തറിഞ്ഞത്.
യുവതിയുടെ ഭർത്താവ് അമർജ്യോതി ഡേ, ഇയാളുടെ മാതാവ് ശങ്കരി ഡേ എന്നിവരാണു കൊല്ലപ്പെട്ടത്. ഇവരെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ വന്ദന തന്നെയാണ് അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തിയത്. കൊലപാതകത്തിനും തെളിവു നശിപ്പിക്കാനും വന്ദനയെ സഹായിച്ച അരൂപ് ദേക്ക, ധൻജിത് ദേക്ക എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആഗസ്റ്റ് 17നായിരുന്നു കൊലപാതകം നടന്നത് . മൂന്നു ദിവസത്തോളം ഫ്രിജിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ, വനന്ദയും കാമുകനും ചേർന്ന് 150 കിലോമീറ്ററോളം അകലെ, മേഘാലയയിലെ ചിറാപൂഞ്ചിയിലെത്തിച്ച് ഉപേക്ഷിച്ചുവെന്നും പൊലീസ് പറഞ്ഞു.