Monday, April 29, 2024
spot_img

ഗാന്ധി പ്രതിമ പോലും ഇല്ലാത്ത ലക്ഷദ്വീപിൽ ഇത്തവണ ഗാന്ധിജയന്തി ആഘോഷിക്കും; പ്രഫുല്‍ ഖേഡ പട്ടേലിന്റെ നീക്കത്തിൽ കൈയ്യടിച്ച് രാജ്യം

ഗാന്ധി പ്രതിമ പോലും ഇല്ലാത്ത ലക്ഷദ്വീപിൽ ഇത്തവണ ഗാന്ധിജയന്തി ആഘോഷിക്കും; പ്രഫുല്‍ ഖേഡ പട്ടേലിന്റെ നീക്കത്തിൽ കൈയ്യടിച്ച് രാജ്യം | LAKSHADWEEP

സമാധാനത്തിന്റെ ദ്വീപായ ലക്ഷദ്വീപില്‍ അഹിംസമാര്‍ഗത്തിലൂടെ സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിക്കാന്‍ സാധിക്കാത്തതിന്റെ വാര്‍ത്തറിപ്പോര്‍ട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കാതിരിക്കാന്‍ പറയുന്ന കാരണിതാണ്. ഒരു വ്യക്തിയുടെ ഓര്‍മ്മക്ക് വേണ്ടി പ്രതിമ നിര്‍മ്മിച്ചു അതില്‍ പുഷ്പാര്‍ച്ചന ഒക്കെ നടത്തി ആരാധിക്കുന്നത് അവരുടെ പ്രദേശികമായ സാംസ്‌കാരിക സെന്‍സിറ്റിവിറ്റി പ്രകാരം ശിര്‍കും ശരിയത്ത് നിയമം അനുവദിക്കാത്തതുമാണ്. 2010 ല്‍ ടൈംസ് ഓഫ് ഇന്ത്യ ഇതു സംബന്ധിച്ച് വാര്‍ത്തയും നല്‍കിയിരുന്നു. എന്നാല്‍, അന്ന് പ്രതിമ സ്ഥാപിക്കാന്‍ സാധിക്കാത്ത മതപരമായ എതിര്‍പ്പാണ് സമ്മതിക്കാന്‍ അന്നത്തെ ലക്ഷദ്വീപ് ഭരണകൂടം സമ്മതിച്ചിരുന്നില്ല.

എന്നാല്‍, പിന്നീട് ആ വാര്‍ത്തകള്‍ ലക്ഷദ്വീപില്‍ നിന്ന് തന്നെ ചോര്‍ന്നു. 2010ലാണ് കേന്ദ്രം ഭരിച്ചിരുന്ന രണ്ടാം യു.പി.എ സര്‍ക്കാര്‍ ലക്ഷദ്വീപിലെ കവരത്തിയില്‍ ഒരു ഗാന്ധി പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.തുടര്‍ന്ന് രണ്ട് ലക്ഷം രൂപ ചിലവില്‍ മഹാത്മാവിന്റെ ഒരു അര്‍ധദ്ധകായ പ്രതിമ നിര്‍മ്മിച്ചു 2010 സെപ്റ്റംബര്‍ 28ന് എം.വി. അമിനിഡിവി എന്ന കപ്പലില്‍ കയറ്റി കൊച്ചിയില്‍ നിന്ന് കവരത്തിയിലേക്ക് അയച്ചു. നാല് ദിവസം കഴിഞ്ഞു ഒക്ടോബര്‍ 2 ഗാന്ധി ജയന്തിക്ക് പ്രതിമ അനാച്ഛാദനം ചെയ്യാനായിരുന്നു പരിപാടി.പക്ഷെ പ്രതിമ ദ്വീപില്‍ ഇറക്കാന്‍ ഒരു സംഘം സമ്മതിച്ചില്ല. കാരണം, ഒരു വ്യക്തിയുടെ ഓര്‍മ്മക്ക് വേണ്ടി പ്രതിമ നിര്‍മ്മിച്ചു അതില്‍ പുഷ്പാര്‍ച്ചന ഒക്കെ നടത്തി ആരാധിക്കുന്നത് അവരുടെ പ്രദേശികമായ സാംസ്‌കാരിക സെന്‍സിറ്റിവിറ്റി പ്രകാരം ശിര്‍ക് ആണ്. തൊട്ടടുത്ത ദിവസം സെപ്റ്റംബര്‍ 29ന് തന്നെ പ്രതിമ കവരത്തിയില്‍ നിന്ന് അതേ കപ്പലില്‍ തന്നെ തിരിച്ചു കൊച്ചിക്ക് അയച്ചു.

കൊച്ചിയില്‍ അത് വന്നപ്പോള്‍ പല സംഘടനകളും പ്രതിഷേധിച്ചു. ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗം ആണെങ്കില്‍ അവിടെ രാഷ്ട്ര പിതാവിന്റെ പ്രതിമ സ്ഥാപിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം എന്ന് ആവശ്യപ്പെട്ടു. അങ്ങനെ പ്രതിമ വീണ്ടും അതേ കപ്പലില്‍ വീണ്ടും കവരത്തിയ്ക്ക് തിരിച്ചയച്ചു. ഒക്ടോബര്‍ ഒന്നിന് കവരത്തിയില്‍ എത്തിയ കപ്പലില്‍ നിന്ന് ആരും കാണാതെ പ്രതിമ നേരെ എടുത്തു കൊണ്ട് പോയി ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ വീട്ടില്‍ ഭദ്രമായി ഒളിപ്പിച്ചു. അടുത്ത ദിവസത്തെ ഗാന്ധി ജയന്തി കഴിഞ്ഞു. അത് കഴിഞ്ഞു പത്ത് ഗാന്ധി ജയന്തി വേറെ കഴിഞ്ഞു. ഗാന്ധി പ്രതിമ ഇപ്പോളും അഡ്മിനിസ്‌ട്രേറ്ററുടെ വീട്ടില്‍ ഒരു മൂലയില്‍ ഒളിപ്പിച്ച നിലയിലാണ്. 11 വര്‍ഷമായിട്ടും ലക്ഷദ്വീപില്‍ എവിടെയും ആ ഗാന്ധി പ്രതിമ സ്ഥാപിക്കാന്‍ പറ്റിയിട്ടില്ല.

ലക്ഷദ്വീപ് വിവാദം കത്തി നിന്നപ്പോഴാണ് സൈബര്‍ ഇടങ്ങളിലൂടെ ലക്ഷദ്വീപില്‍ ഗാന്ധി പ്രതിമ സ്ഥാപിച്ചിട്ടില്ലെന്ന വിവരം പുറത്തുവന്നത്. പ്രാദേശികരുടെ എതിര്‍പ്പു കൊണ്ടാണ് പ്രതിമ സ്ഥാപിക്കാത്തത് എന്ന വിവാദം കൊഴുത്തപ്പോള്‍ അങ്ങനെയല്ല എന്ന മറുവാദവും ഉയര്‍ന്നു. എന്തായാലും ഗാന്ധിപ്രതിമ ഇപ്പോഴും ലക്ഷദ്വീപില്‍ ഇല്ലെന്നതാണ് വാസ്തവം. എന്നാല്‍, ഗാന്ധി പ്രതിമ ഇല്ലെങ്കിലും ലക്ഷദ്വീപില്‍ ഇക്കുറി ഗാന്ധി ജയന്തി പൊടിപൊടിക്ക തന്നെ ചെയ്യും.ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഗാന്ധിജയന്തി ആഘോഷത്തിന് 1.39 കോടി രൂപയാണ് ഇക്കുറി ചെലവിടുന്നത്. ഗുജറാത്ത് ആസ്ഥാനമായ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് ആഘോഷം സംഘടിപ്പിക്കുന്നത്. കവരത്തി സ്മാര്‍ട്ട് സിറ്റി ലിമിറ്റഡാണ് ചുക്കാന്‍പിടിക്കുന്നത്. ഒരു കോടിക്ക് ഇവന്റ് മാനേജ്മെന്റ് കമ്ബനികളെ ക്ഷണിച്ച ടെന്‍ഡറാണ് 1.39 കോടിക്ക് അനുവദിച്ചിരിക്കുന്നത്.

Related Articles

Latest Articles