ആഴിമലയിലെ കിരൺ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പെൺ സുഹൃത്തിന്റെ സഹോദരൻ അറസ്റ്റിൽ. ഇന്നലെ പെൺകുട്ടിയുടെ സഹോദരിയുടെ ഭർത്താവ് രാജേഷും അറസ്റ്റിലായിരുന്നു. ഇരുവരേയും ഇന്ന് കോടതിയിൽ ഹാജരാക്കും.തട്ടിക്കൊണ്ടു പോയതിന് 10 വർഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇരുവരുടേയും സുഹൃത്ത് അരുണിനെയാണ് ഇനി പിടികൂടാനുള്ളത്.
സുഹൃത്തിനെ കാണാനെത്തിയ നരുവാമൂട് സ്വദേശി കിരണിനെ പെൺകുട്ടിയുടെ ബന്ധുക്കളായ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടു പോയി മർദിച്ചിരുന്നു.പിന്നീട് ഓടി രക്ഷപ്പെട്ട കിരണിനെ കാണാതാവുകയായിരുന്നു. കുളച്ചൽ തീരത്ത് കണ്ടെത്തിയ മൃതദേഹം കിരണിന്റേത് തന്നെയാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് തമിഴ്നാട്ടിലെ കുളച്ചൽ തീരത്ത് 25 നും 30 നും ഇടയിൽ പ്രായം മതിക്കുന്ന പുരുഷന്റെ മൃതദേഹം അഴുകിയ നിലയിൽ അടിഞ്ഞത്. രാജീവ്ഗാന്ധി ബയോടെക്നാളജി സെന്റിൽ നടത്തിയ ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്