തിരുവനന്തപുരം: കേരളത്തിൽ ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരം ലഭിച്ചാലുടന്‍ ഇന്നോ നാളെയോ ഉത്തരവിറങ്ങും. ബാറുടമകളുടെ ആവശ്യം എക്‌സൈസ് വകുപ്പ് അംഗീകരിച്ചു. കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല, ഒരു ടേബിളില്‍ രണ്ടുപേര്‍ മാത്രമേ പാടുള്ളു തുടങ്ങിയ നിബന്ധനകളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.
വരുന്ന ദിവസങ്ങളിൽ തന്നെ ബാറുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടാകും. ക്രിസ്മസിനും പുതുവർഷത്തിനും മുൻപ് ബാറുകൾ തുറക്കാനാണ് നീക്കം. ലോക്ഡൗൺ ആരംഭിച്ചപ്പോഴാണ് ബാറുകൾ പൂട്ടിയത്. കൗണ്ടറുകളിലൂടെയുള്ള വിൽപ്പന മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ബാറുകൾ തുറന്നാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവർത്തനം നടത്തുക.ഒമ്പത് മാസത്തെ ഇടവേളക്കു ഇടവേളക്കു ശേഷമാണ് ബാറുകൾ തുറന്നു പ്രവര്‍ത്തിക്കുന്നത്.