ദില്ലി: രാജ്യത്തെ 150 റെയിൽവേ സ്റ്റേഷനുകൾ 2020ഓടെ ഗ്രീൻ സർട്ടിഫിക്കറ്റ് നൽകുമെന്ന് റെയിൽവേ സഹമന്ത്രി അങ്കടി സുരേഷ് ചന്നബാസപ്പ. മഹാത്മ ഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് കോൺഫെഡറേഷൻസ് ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസുമായി സഹകരിച്ച് 150 സ്റ്റേഷനുകൾക്ക് ഹരിത സർട്ടിഫിക്കറ്റ് നൽകാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ 12 റെയിൽവേ സ്റ്റേഷനുകൾ, അഞ്ചു പ്രൊഡക്ഷൻ യൂണിറ്റുകൾ, 44 വർക്ഷോപ്പുകൾ, 11 കെട്ടിടങ്ങൾ എന്നിവക്കാണ് ഗ്രീൻ സർട്ടിഫിക്കറ്റുള്ളത്.
ഊർജവിനിയോഗം കുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദമായ ഉൽപാദന രീതികൾക്കും പ്രാധാന്യം നൽകുമെന്നും അങ്കടി കൂട്ടിച്ചേർത്തു.