ദില്ലി: വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിലുൾപ്പെടെയുള്ള ആഗോള സ്ഥാപനങ്ങളെ ആക്രമിച്ച് ശേഷം ഹൈബർനേഷനിലേക്ക് പോയ ‘ഡീപ് പാണ്ട’ എന്നറിയപ്പെടുന്ന ചൈനീസ് ഹാക്കർ ഗ്രൂപ്പ് വീണ്ടും പ്രവർത്തനമാരംഭിച്ചതായി റിപ്പോർട്ട്.
ലോഗ്4ഷെൽ ഓപ്പൺ സോഴ്‌സ് സോഫ്‌റ്റ്‌വെയറിന്റെ കേടുപാടുകൾ മുതലെടുത്ത് പുതിയ ഫയർ ചില്ലി റൂട്ട്‌കിറ്റ് വിന്യസിക്കുന്നതിന് ഡീപ് പാണ്ട കഴിഞ്ഞ മാസം മുതൽ ഫിനാൻസ്, ട്രാവൽ, കോസ്‌മെറ്റിക് വ്യവസായങ്ങൾക്കെതിരെ പുതിയ ആക്രമണങ്ങൾ ആരംഭിച്ചിരുന്നു.
സർക്കാർ, പ്രതിരോധം, ആരോഗ്യ സംരക്ഷണം, ടെലികോം, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് ഡാറ്റ മോഷണത്തിനും നിരീക്ഷണത്തിനുമായി ഒരു ദശാബ്ദക്കാലമായി സജീവമായ ഒരു ചൈനീസ് അഡ്വാൻസ്ഡ് പെർസിസ്റ്റന്റ് ത്രെറ്റ് ഹാക്കിംഗ് ഗ്രൂപ്പിന്റെ ഒരു ക്യാമ്പയിൻ ഫോർട്ടിഗാർഡ് ലാബ്‌സ് ഗവേഷകർ കഴിഞ്ഞ മാസത്തിൽ കണ്ടെത്തി.
“ഡീപ് പാണ്ടയെക്കുറിച്ചുള്ള മുൻ സാങ്കേതിക പ്രസിദ്ധീകരണങ്ങൾ അര പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും, പുതിയ കണ്ടെത്തലുകൾ മൈൽസ്റ്റോൺ ബാക്ക്ഡോറിനെക്കുറിച്ചുള്ള ഏറ്റവും പുതിയ റിപ്പോർട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് ഈ വർഷങ്ങളിലെല്ലാം അവരുടെ പ്രവർത്തനങ്ങൾ തുടർന്നുവെന്ന് കാണിക്കുന്നു,” ഗവേഷകർ അഭിപ്രായപ്പെട്ടു.