മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ലഭിച്ച ശിക്ഷയിൽ ഇളവ്. സൂറത്ത് സിജെഎം കോടതിയാണ് ശിക്ഷ വിധിച്ചത്.ഒടുവിൽ കേസിൽ ജാമ്യം അനുവദിക്കുകയായിരുന്നു. മോദി സമുദായത്തിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിലാണ് മാനനഷ്ടക്കേസ്. ദില്ലിയിൽ നിന്ന് വിധി കേൾക്കാനായി രാഹുൽ ഗാന്ധി സൂറത്തിലെത്തിയിരുന്നു.
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് രാഹുൽ ഗാന്ധി അറിയിച്ചു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. കള്ളൻമാരുടെ പേരിനൊപ്പം മോദിയെന്ന് വരുന്നത് എന്ത്കൊണ്ടാണെന്ന് രാഹുൽ ചോദിച്ചിരുന്നു. ഇത് മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് മുൻ മന്ത്രി പൂർണേഷ് മോദിയാണ് പരാതി നൽകിയത്.