ജുനഗഡ്: ജ്യൂസിൽ വിഷം കലർത്തി ഭർത്താവിനെയും സുഹൃത്തിനെയും കൊന്ന ഭാര്യയും കാമുകനും പിടിയിൽ.ഗുജറാത്തിലെ ജുനഗഡിലാണ് കൊടുംക്രൂരത നടന്നത്.കേസുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട റഫീഖിന്റെ ഭാര്യ മെഹ്മൂദ,കാമുകൻ ആസിഫ് ചൗഹാൻ എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും ബന്ധത്തിന് ഭർത്താവ് തടസ്സമാകുമെന്ന് കരുതിയാണ് കൊലപ്പെടുത്തിയത്.
റഫീഖിനെ കൊല്ലാൻ മനസിലുറപ്പിച്ച പ്രതികൾ ഇമ്രാൻ എന്നയാളെ കുട്ടൂപിടിച്ച് സയനൈഡ് സംഘടിപ്പിച്ചു. തുടർന്ന് ശീതളപാനീയത്തിൽ കലർത്തി റഫീഖിന്റെ ഓട്ടോറിക്ഷയിൽ വച്ചു. ഇത് കുടിച്ച് റഫീഖും അദ്ദേഹത്തോടൊപ്പം ജ്യൂസ് പങ്കിട്ടു കുടിച്ച ഭരത് എന്ന സുഹൃത്തും കൊല്ലപ്പെടുകയായിരുന്നു.
ആദ്യം വ്യാജമദ്യം കുടിച്ചാണ് മദ്യപാനികളായ ഇരുവരും മരിച്ചതെന്ന ആസിഫിക്കിന്റെയും മെഹ്മൂദയുടെയും കഥ പോലീസ് വിശ്വസിച്ചെങ്കിലും ശീതളപാനീയത്തിലെ വിഷാംശം ശ്രദ്ധയിൽപ്പെട്ട പോലീസ് സംശയം തോന്നിയതോടെ അന്വേഷണവുമായി മുന്നോട്ട് പോവുകയായിരുന്നു.തുടർന്നാണ് മെഹ്മൂദയും ആസിഫിലും തമ്മിലുള്ള ബന്ധം പുറത്തായതും കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതും.