ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ മേഖലയിലെ ഹിസ്ബുൾ കമാൻഡർ സയ്യദ് നൂർ ശലോബാറിനെ അജ്ഞാതൻ പട്ടാപ്പകൽ വെടിവച്ച് കൊന്നു. ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിൽ പ്രധാനിയാണ് കൊല്ലപ്പെട്ട സയ്യദ് നൂർ ശലോബാർ ഐഎസ്ഐയുടെ നിർദ്ദേശപ്രകാരം പ്രവർത്തിച്ചിരുന്ന ഇയാൾ റിക്രൂട്ട്മെന്റിന്റെ ചുമതല വഹിച്ചിരുന്നു. സയ്യദ് നൂറിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ തീവ്രവാദ നേതാക്കൾക്കുള്ള പിന്തുണ കൂട്ടുന്നു.
അൽ ബദർ കമാൻഡർ ഖാലിദ്, ഹിസ്ബുൾ കമാൻഡർ ഇംതിയാസ് ആലം എന്നിവർക്ക് ശേഷം ഈ വർഷം കൊല്ലപ്പെടുന്ന മൂന്നാമത്തെ ഭീകരനേതാവാണ് സയ്യദ് നൂർ ശലോബാർ. ഇവർ മൂന്ന് പേരും ഇന്ത്യയിലെ ഭീകരാക്രമണങ്ങളിൽ പങ്കാളികളാണ്. കശ്മീർ താഴ്വരയിൽ ഭീകരത വ്യാപിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും തീവ്രവാദ ഗൂഢാലോചനകൾ ആസൂത്രണം ചെയ്യുകയും ചെയ്ത തീവ്രവാദികളുടെ പട്ടികയിൽ ഒന്നാമതായിരുന്നു ഖാലിദ് റാസ. പാക്കിസ്ഥാനിലെ സ്വന്തം വീടിന് പുറത്തു വച്ചാണ് ഇയാൾ വെടിയേറ്റ് മരിച്ചത്