രാജസ്ഥാനിലെ ആൾവാരിൽ ഗവണ്മെന്റ് ബോർഡിംഗ് സ്കൂളിലെ പ്രായപൂർത്തിയാകാത്ത രണ്ട് സ്കൂൾ കുട്ടികളെ
ലൈംഗികാതിക്രമത്തിനിരകളാക്കിയ ഹോസ്റ്റൽ വാർഡനും ഭർത്താവും അറസ്റ്റിലായി.
കുട്ടികളുടെ പരാതിയെതുടർന്നാണ് അറസ്റ്റ്. വാർഡൻ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈംഗിക വൈകൃതങ്ങൾക്ക് വിധേയരാക്കി എന്ന് കുട്ടികൾ പരാതിപ്പെട്ടു. വാർഡന്റെ ഭർത്താവും തങ്ങളെ ഉപദ്രവിച്ചെന്നും ഭർത്താവിന്റെ സുഹൃത്തുക്കളോട് അടുത്ത് പെരുമാറാൻ നിർബന്ധിച്ചെന്നും പരാതിയിൽ പറഞ്ഞു. ഹോസ്റ്റൽ വാർഡൻ നിൽകമൽ യാദവ് (39) ഭർത്താവ് നരേഷ് യാദവ് (40) എന്നിവരാണ് അറസ്റ്റിലായത്.
കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയെന്നും പോക്സോ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തെന്നും ആൾവാർ എസ്പി മഹേഷ് ത്രിപാദി അറിയിച്ചു.