കാസർകോഡ്: മണിപ്പൂരിന്റെ പേരിൽ കാഞ്ഞങ്ങാട് മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രതിഷേധ റാലിയിൽ ഹിന്ദുക്കൾക്ക് നേരെ കൊലവിളി മുദ്രാവാക്യം. വിവാദമായപ്പോൾ മുഖം രക്ഷിക്കാൻ മുസ്ലിം ലീഗിന്റെ ഗൂഢ ശ്രമം. മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ സംഘടനയിൽ നിന്ന് പുറത്താക്കിയാതായി റിപ്പോർട്ട്. രാമായണം ചൊല്ലാതെ അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചയ്‌ക്കിട്ട് കത്തിക്കും ” എന്നായിരുന്നു മുസ്ലീം ലീഗ് പ്രകടനത്തിലെ പ്രധാന മുദ്രാവാക്യം. മണിപ്പൂർ കലാപത്തെ മറയാക്കി കൊണ്ട് ഹിന്ദു വിശ്വാസികൾക്ക് നേരെയുള്ള പരസ്യമായ വധഭീഷണിയാണ് മുസ്ലീം ലീഗ് നടത്തിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ജനകീയ പ്രതിഷേധമെന്ന പേരിൽ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ ഇവർ പ്രകടനങ്ങളും നടത്തി വരികയാണ്. അത്തരത്തിൽ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് കാസർകോഡ് കാഞ്ഞങ്ങാട് മുസ്ലീം ലീഗ് നടത്തിയ പ്രകടനവും അതിൽ ഉയർത്തിയ മുദ്രാ വാക്യങ്ങളുമാണ് ജനങ്ങളിൽ ഭീതി സൃഷ്ടിച്ചിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന് ശേഷം ഹിന്ദുമത വിശ്വാസികളെ ഭീഷണിപ്പെടുന്ന മുദ്രാ വാക്യങ്ങൾ ഉയർത്തിയിരിക്കുകയാണ് മുസ്ലിം ലീഗ്.