അഴിമതി കേസിൽ കുറ്റാരോപിതനായ തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ പേഴ്‌സണൽ അസിസ്റ്റന്റിന്റെ വസതിയിൽ ആദായനികുതി റെയ്ഡ്. ശങ്കറിന്റെ വസതിയിലാണ് റെയ്ഡ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് സെന്തിൽ ബാലാജിയുടെ വസതിയിൽ ഉൾപ്പെടെ നടത്തിയ പരിശോധനകളിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്‌ഡിൽ നിർണ്ണായക രേഖകൾ കണ്ടെത്തിയതായി സൂചനയുണ്ട്. വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
അതേസമയം കേസിൽ ചോദ്യം ചെയ്യാനും സത്യം പുറത്തു കൊണ്ടുവരാനുമുള്ള സർക്കാരിന്റെ അവകാശത്തെ മന്ത്രി തടസ്സപ്പെടുത്തുകയാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വ്യക്തമാക്കിയിരുന്നു. തന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ഡിഎംകെ നേതാവിന്റെയും ഭാര്യയുടെയും ഹർജികൾ ഇപ്പോൾ പരിഗണിക്കുന്ന സുപ്രീം കോടതിയിലാണ് അന്വേഷണ ഏജൻസി ഇക്കാര്യം അറിയിച്ചത്.