അബുദാബി: പാക്കിസ്ഥാനെതിരായി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ ഇന്ത്യ ആസൂത്രണം ചെയ്യുന്നുവെന്ന ആരോപണവുമായി പാക് മന്ത്രി രംഗത്ത്.
പാക്കിസ്ഥാനെതിരെ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്ക് ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഞങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങളിലൂടെ താന്‍ ഇത് മനസ്സിലാക്കിയിട്ടുണ്ടെന്നുമാണ് ഖുറേഷി പറയുന്നത്. അതേസമയം ഇതൊരു ഗുരുതരമായ വിഷയമാണെന്നും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി അബുദാബിയില്‍ പറഞ്ഞു. യുഎഇയില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു ഖുറേഷി. വ്യാഴാഴ്ച യു.എ.ഇയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും രാജ്യത്തെ പ്രവാസികളെയും ഖുറേഷി സന്ദര്‍ശിച്ചിരുന്നു. ഇതിനിടയിലാണ് ഇത്തരത്തിലൊരു പ്രസ്താവന ഖുറേഷി നടത്തിയത്.
ഇന്ത്യയില്‍ ഉയര്‍ന്നുവരുന്ന ഗുരുതരമായ ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരത്തിലൊരു സര്‍ജിക്കല്‍ സ്ട്രൈക്ക് ആസൂത്രണം ചെയ്യുന്നതെന്നും ഖുറേഷി ആരോപിച്ചു.അതേസമയം ഖുറേഷി യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ കശ്മീരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായും, ഖുറേഷി വീണ്ടും കശ്മീരിലെ മനുഷ്യാവകാശത്തെക്കുറിച്ചുള്ള നുണകൾ പറഞ്ഞു പ്രചരിപ്പിക്കാന്‍ ശ്രമിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.