ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ തോറ്റശേഷമാണ് (India) ഇന്ത്യ അത്രതന്നെ ഏകദിനങ്ങളുടെ പരമ്പരയ്ക്ക് ഇറങ്ങുന്നത്. പരിക്കുമൂലം ടെസ്റ്റിൽ നിന്നും വിട്ടുനിന്ന രോഹിത് ശർമ്മയ്ക്ക് പകരം കെ.എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ക്യാപ്റ്റൻസ്ഥാനം പൂർണമായും ഒഴിവാക്കിയതിനുശേഷമുള്ള വിരാട് കോഹ്ലിയുടെ ആദ്യ മത്സരം ഇന്ന്. ഉച്ചയ്ക്ക് രണ്ടുമണിക്ക് മത്സരം തുടങ്ങും.
രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവവും ഇന്ത്യക്ക് തിരിച്ചടിയാണ്. ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ക്കൊപ്പം ജസ്പ്രീത് ബുമ്ര, ദീപക് ചഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നീ നാല് പേസര്‍മാരില്‍ മൂന്ന് പേരെയും അന്തിമ ഇലവനില്‍ പ്രതീക്ഷിക്കാം. അതേസമയം ആന്റിച്ച് നോര്‍കിയയുടെ അഭാവം നഷ്ടമെങ്കിലും ക്വിന്റണ്‍ ഡി കോക്കിന്റെ മടങ്ങിവരവ് ആതിഥേയരുടെ കരുത്ത് കൂട്ടും. ബോളണ്ട് പാര്‍ക്കിലെ ബൗണ്ടറികളിലേക്കുള്ള ദൂരം കുറവായതിനാല്‍ ഉയര്‍ന്ന സ്‌കോറിന് സാധ്യതയുണ്ട്.
സാധ്യതാ ടീം: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍/ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് സിറാജ്/ ദീപക് ചാഹര്‍/ശര്‍ദ്ദുല്‍ ടാക്കൂര്‍.