Thursday, May 2, 2024
spot_img

പുതിയ ലക്ഷ്യവുമായി ഇന്ത്യ , പുതിയ ചിത്രങ്ങൾ പുറത്തുവിട്ട് ഇസ്രോ |ISRO

ലോകത്തിനു മുന്നില്‍ ഇന്ത്യ തിളങ്ങിയ നിമിഷങ്ങളിൽ ഒന്നായിരുന്നു ചന്ദ്രയാൻ 3 യുടെ വിജയം ,അതിനുശേഷം ഇന്ത്യയുടെ ‘ആദിത്യ-എല്‍1’ ജനുവരിയില്‍ ലക്ഷ്യത്തിലെത്തും എന്ന വാർത്തകളും പുറത്ത് വരുന്നതിനിടയിൽ 2024 ൽ മികച്ച നേട്ടങ്ങൾക്ക് ഒരുങ്ങുകയാണ് ഇന്ത്യ,
ഐഎസ്ആർഒയും നാസയും ചേർന്ന് വികസിപ്പിച്ച് 2024ൽ വിക്ഷേപിക്കാനൊരുങ്ങുന്ന ദൗത്യമാണ് നാസാ- ഇസ്രോ സിന്തെറ്റിക് അപർച്ചർ റഡാർ.

വിക്ഷേപണത്തിന് മുന്നോടിയായി ഇപ്പോഴിതാ പേടകത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ഇസ്രോ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. ഇസ്രോയുടെ ജിഎസ്എൽവി മാർക്ക് 2 ആണ് നിസാറിനെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്നത്.

നിസാർ 12 ദിവസത്തിനുള്ളിൽ ഭൂമിയുടെ മുഴുവൻ ആകാശ ദൃശ്യം ചിത്രീകരിക്കും. ഭൂകമ്പങ്ങൾ, സുനാമികൾ, അഗ്‌നിപർവ്വത സ്ഫോടനങ്ങൾ, മണ്ണിടിച്ചിൽ എന്നിവ ഉൾപ്പെടെയുള്ള അപകടങ്ങളെയും ഭൂമിയുടെ ആവാസവ്യവസ്ഥ, മഞ്ഞ്, സസ്യങ്ങൾ, സമുദ്രനിരപ്പ് ഉയരം, ഭൂഗർഭജലനിരപ്പ് തുടങ്ങിയവയിലെ മാറ്റങ്ങളും മനസിലാക്കി വിവരങ്ങൾ ഭൂമിയിലേക്ക് എത്തിയ്ക്കുകയും ചെയ്യും. 2024 പകുതിയോടെ വിക്ഷേപണം നടക്കും.

ബഹിരാകാശ പര്യവേക്ഷണത്തിലും ഭൗമനിരീക്ഷണത്തിലും സുപ്രധാനമായ നാഴികക്കല്ലായിരിക്കും ഈ വിക്ഷേപണമെന്നാണ് വിലയിരുത്തൽ. ദൗത്യത്തിന്റെ വിക്ഷേപണത്തിനുള്ള എല്ലാ പിന്തുണയും നൽകുന്നത് ഇസ്രോയാണ്. രണ്ടു ബഹിരാകാശ വൻശക്തികൾ സംയുക്തമായി വിക്ഷേപിക്കുന്ന നിസാർ ദൗത്യം ഒരു ലോ എർത്ത് ഓർബിറ്റ് നിരീക്ഷണാലയമാണ്.ഭൂമിയുടെ കാർബൺ ചക്രത്തെക്കുറിച്ചും, അനുദിനം വഷളായി വരുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും പഠിക്കുക എന്നതാണ് ‘നിസാർ’ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം

2023 ഓഗസ്റ്റ് 19-ന് ഭൂമിയുടെ ഭ്രമണപഥം വിട്ട് സഞ്ചാരം തുടങ്ങിയ പേടകം ആദിത്യ L 1 125 ദിവസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് ലക്ഷ്യസ്ഥാനത്തെത്തുക.പ്രതീക്ഷിച്ച പോലെ ജനുവരി ആറിന് ആദിത്യ-എല്‍1 ലാഗ്‌റേഞ്ചിയന്‍ പോയിന്റില്‍ എത്തുമെന്നും കൃത്യമായ സമയം പിന്നീട് അറിയിക്കുമെന്നും ഐഎസ്ആര്‍ഒ മേധാവി പറഞ്ഞു. എന്‍ജിഒ ആയ വിജ്ഞാന ഭാരതി സംഘടിപ്പിച്ച ഭാരതീയ വിജ്ഞാന സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Related Articles

Latest Articles