കശ്മീര്‍: കശ്മീരിൽ സൈന്യത്തിന്റെ ഭീകരവേട്ട തുടരുന്നു. അനന്തനാഗിലും കുല്‍ഗാമിലുമായി നടത്തിയ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ആറ് ഭീകരരെ കൂടി സൈന്യം വകവരുത്തി (Six Terrorists Killed In Jammu Kashmir). ജെയ്‌ഷെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ രണ്ട് പേര്‍ പാകിസ്ഥാനില്‍ നിന്നെത്തിയവരാണ്. രണ്ട് പേര്‍ കശ്മീരില്‍ നിന്ന് തന്നെയുള്ളവരാണ്.
അതേസമയം മറ്റ് രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് പരിശോധന ശക്തമാക്കിയിരിക്കുകയാണെന്ന് കശ്മീര്‍ ഐജി വ്യക്തമാക്കി. ഇന്നലെ വൈകിട്ടോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കാന്‍ എത്തിയ സുരക്ഷാസേനയ്‌ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനെത്തുടർന്ന് സൈന്യം പ്രത്യാക്രമണം നടത്തുകയായിരുന്നു.