Monday, May 6, 2024
spot_img

ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് ;ധനകാര്യ സ്ഥാപനത്തിലെ 4 ഡയറക്ടർ ബോർഡ് അംഗങ്ങൾ അറസ്റ്റിൽ,നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ എണ്ണൂറോളം പരാതികൾക്ക് പിന്നാലെയാണ് അറസ്റ്റ്

ഹരിപ്പാട്:വൻ തട്ടിപ്പ് നടത്തിയ ധനകാര്യ സ്ഥാപനത്തിലെ 4 ഡയറക്ടർ ബോർഡ് അംഗങ്ങൾ അറസ്റ്റിൽ.നിരന്തരമായ പരാതികൾ ലഭിച്ചതിനു പിന്നാലെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.തുടർന്നുള്ള അന്വേഷണത്തിലാണ് കുറ്റകൃത്യം പോലീസ് കണ്ടെത്തിയത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കുമാരപുരം എനിക്കാവ് ഗുരുദേവ ഫിനാൻസ് ആൻഡ് ഇൻവെസ്റ്റ്മെന്‍റ് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 4 ഡയറക്ടർ ബോർഡ് അംഗങ്ങളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.എരിക്കാവ് പൂഴിക്കാട്ടിൽ വീട്ടിൽ അജിത് ശങ്കർ, ഊടത്തിൽ കിഴക്കേതിൽ സുകുമാരൻ, കണ്ടലിൽ വീട്ടിൽ രാജപ്പൻ, ധനകാര്യ സ്ഥാപനത്തിന്‍റെ ട്രഷറർ മണിലാലിന്‍റെ ഭാര്യ ദീപ്തി മണിലാൽ എന്നിവരാണ് അറസ്റ്റിൽ ആയത്. ദീപ്തിയെ വീയപുരംപോലീസും,ബാക്കി 3പേരെ തൃക്കുന്നപ്പുഴ പൊലീസുമാണ് അറസ്റ്റ് ചെയ്തത്.കൂടുതൽ പേരെ പോലീസ് സംശയിക്കുന്നുണ്ടെന്നും വൈകാതെ അറസ്റ്റ് രേഖപെടുത്തുമെന്നും പോലീസ് അറിയിച്ചു.

ധനകാര്യ സ്ഥാപനത്തിന്‍റെ പ്രസിഡന്‍റെ എം. ചന്ദ്രമോഹൻ, വൈസ് പ്രസിഡന്‍റ് സതീശൻ, സെക്രട്ടറി ടി. പി പ്രസാദ്, ട്രഷറർ മണിലാൽ എന്നിവർ ഒളിവിലാണ്. 47 പരാതികളിലാണ് തൃക്കുന്നപ്പുഴ പൊലീസ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ നിക്ഷേപകരുടെ എണ്ണൂറിൽപ്പരം പരാതികളാണ് കാർത്തികപ്പള്ളി ലീഗൽ സർവീസസ് കമ്മിറ്റിക്ക് ലഭിച്ചത്. ഇതിൽ ആദ്യം ലഭിച്ച 300 പരാതികളിൽ ശനിയാഴ്ച്ച ഹരിപ്പാട് കോടതിയിൽ അദാലത്ത് നടന്നു. ആറ് മാസത്തിനുള്ളിൽ പരിഹാരം കാണാമെന്നാണ് ധനകാര്യ സ്ഥാപന ഉടമസ്ഥർക്ക് വേണ്ടി അദാലത്തിൽ ഹാജരായ അഭിഭാഷകർ പറഞ്ഞത്.

Related Articles

Latest Articles