ടെല്‍ അവീവ്: പുരുഷ ലോകകപ്പിൽ തുടര്‍ച്ചയായ എട്ടാം തവണയും പാകിസ്ഥാനെ തോൽപ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസിഡര്‍ നവോര്‍ ഗിലോന്‍ രംഗത്ത്. ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ മത്സരത്തിൽ നേടിയത്.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ആരാധകരിൽ ചിലര്‍ ഇസ്രായേലിന് ഇന്ത്യയുടെ പിന്തുണ അറിയിച്ചുകൊണ്ടെഴുതിയ ചില പോസ്‌റ്റര്‍ ഉയര്‍ത്തിക്കാട്ടിയ ഫോട്ടോ സാമൂഹിക മാദ്ധ്യമമായ എക്‌സില്‍ പങ്കുവച്ചുകൊണ്ടാണ് ഗിലോന്‍ അഭിനന്ദനം അറിയിച്ചത്. “ഞങ്ങള്‍ ഇന്ത്യന്‍ സുഹൃത്തുക്കള്‍ക്കൊപ്പം നില്‍ക്കുന്നു. ഇസ്രായേലിന് അവര്‍ നല്‍കിയ ഐക്യദാര്‍ഢ്യം മത്സരത്തിനിടെ അവർ ഉയർത്തിക്കാട്ടിയ പോസ്‌റ്ററുകളിലൂടെ മനസിലാക്കുന്നു” എന്ന് അദ്ദേഹം പോസ്‌റ്റ് ചെയ്‌തു.
हमें खुशी है कि #CWC23 में #INDvPAK मैच में #भारत 🇮🇳 विजयी हुआ और पाकिस्तान अपनी जीत हमास के आतंकवादियों को समर्पित नहीं कर पाया।
हम हमारे भारतीय मित्रों द्वारा मैच के दौरान पोस्टर दिखाकर कर इज़राइल 🇮🇱 के साथ अपनी एकजुटता दिखाने से हम बेहद भाव विभोर हैं। 🙏
We are happy that… pic.twitter.com/fIDY4Ap7aJ
— Naor Gilon (@NaorGilon) October 14, 2023
മത്സരത്തിനിടെ ഇസ്രായേല്‍ പിന്തുണ അറിയിച്ചുകൊണ്ട് ഒരു ആരാധകന്‍ ഉയര്‍ത്തിയ പ്ലകാര്‍ഡും അദ്ദേഹം പോസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം ശ്രീലങ്കയ്‌ക്കെതിരേ പാകിസ്ഥാൻ വിജയിച്ചപ്പോള്‍ പാക് വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍, വിജയം ഗാസിലെ തങ്ങളുടെ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കും സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞ പശ്‌ചാത്തലത്തിലാണ് ഇസ്രായേല്‍ അംബാസിഡറിന്റെ പോസ്‌റ്റ് ശ്രദ്ധേയമാകുന്നത്.