Sunday, April 28, 2024
spot_img

എന്നെ ബിജെപിയാക്കിയത് കോൺ​ഗ്രസ് തന്നെ; പാർട്ടിയിലേക്കുള്ള പോക്ക് ഉപാധികളില്ലാതെ! മുരളീധരൻ എല്ലാം തിരുത്തി പറയുന്ന ഒരു കാലം വരുമെന്ന് പദ്മജ

തിരുവനതപുരം : തന്നെ ബിജെപിയിലേക്ക് ചേരാൻ പ്രേരിപ്പിച്ചത് കോൺ​ഗ്രസ് തന്നെ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരന്‍റെ മകൾ പദ്മജ വേണു​ഗോപാൽ. ഒരു പാർട്ടിക്ക് ഏറ്റവും അത്യാവശ്യം നല്ലൊരു നേതാവിനെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ കണ്ടത് ആ നേതൃപാടവമാണ്. ഇക്കാരണമാണ് ബിജെപിയിലേക്ക് തന്നെ നയിച്ചത്. ഒരു ഉപാധികളും ഇല്ലാതെയാണ് താൻ ബിജെപിയിലേക്ക് പോകുന്നത്. മനഃസമാധാനത്തോട് കൂടി പ്രവർത്തിക്കുക മാത്രമാണ് ആവശ്യം. അത് എവിടെ കിട്ടും എന്നേ ഞാൻ നോക്കിയുള്ളൂവെന്നും പദ്മജ പറഞ്ഞു.

“ഇത് ചതിയല്ല, മനസിന്റെ വേദനകളാണ്. എന്നെ ഇതിലേക്ക് എത്തിക്കുകയാണ് അവർ ചെയ്തത്. കഴിഞ്ഞ ഇലക്ഷനോട് കൂടി പാർട്ടിയുമായി അകന്ന് നിൽക്കുകയായിരുന്നു. എന്നെ തോൽപ്പിച്ചത് ആരാണെന്ന് എനിക്ക് അറിയാം. പക്ഷേ അതൊന്നും ആരോടും പറയാൻ നിന്നിട്ടില്ല. പരാതി എഴുതി നൽകിയിട്ട് പോലും പാർട്ടി അതിലൊരു പരി​ഗണനയും നൽകിയില്ല. ആരോപണ വിധേയരെ തന്നെ എന്റെ മൂക്കിന് താഴെ നേതൃത്വം കൊണ്ടുവച്ചു. ഇതൊക്കെ എനിക്ക് സഹിക്കാൻ കഴിയുന്നതിന് അപ്പുറമായിരുന്നു. അതുകൊണ്ട് തന്നെ കുറിച്ച് നാളായി ഒന്നിലേക്കും ഇറങ്ങിയിരുന്നില്ല.

അച്ഛൻ എത്രമാത്രം വിഷമത്തോട് കൂടിയാണ് ഭൂമിയിൽ നിന്ന് പോയതെന്ന് എനിക്ക് അറിയാം. അത് പറയാൻ എനിക്ക് മാത്രമേ അവകാശമുള്ളൂ. 2005 മുതൽ മുരളീധരൻ എന്നോട് തുടങ്ങിയതാണ്. അച്ഛൻ ജീവിച്ചിരുന്ന കാലത്ത് അച്ഛനോട് യാതൊരുവിധ താത്പര്യവും കാണിക്കാത്ത വ്യക്തിയായിരുന്നു മുരളീധരൻ. അച്ഛനെ എന്ത് ചെയ്തിരുന്നു, എങ്ങനെ നോക്കിയിരുന്നുവെന്നൊക്കെ കേരളത്തിലെ ആൾക്കാർക്ക് അറിയാം. അതിലൊന്നും എനിക്ക് അദ്ദേഹത്തിനോട് മറുപടി പറയേണ്ട കാര്യമില്ല. ഇതിന്റെ പേരിൽ ഉപേക്ഷിക്കുകയാണെങ്കിൽ ഉപേക്ഷിക്കട്ടെ. തന്നെ ഉപദ്രവിച്ചപ്പോൾ കോൺ​ഗ്രസ് നേതാക്കൾക്ക് ഈ സഹതാപം ഒന്നും ഉണ്ടായിരുന്നില്ലല്ലോ. മുരളീധരൻ എല്ലാം തിരുത്തി പറയുന്ന ഒരു കാലം വരുമെന്നും” പദ്മജ പറഞ്ഞു.

Related Articles

Latest Articles