Friday, May 3, 2024
spot_img

ശബരിമല വിഷയത്തില്‍ വ്യാജ മേലങ്കി എടുത്തണിഞ്ഞ് മന്ത്രി കെ കെ ശൈലജ

കോന്നി: യുവതികള്‍ മല കയറുന്നതില്‍ അയ്യപ്പന് കോപമൊന്നും ഉണ്ടാകില്ലെന്ന് പറഞ്ഞു നടന്ന മന്ത്രി കെ.കെ ശൈലജ കോന്നിയില്‍ എത്തിയപ്പോള്‍ നിലപാട് വിഴുങ്ങി. കോന്നിയിലെ വിശ്വാസി സമൂഹത്തിന്‍റെ വോട്ട് സിപിഎമ്മിന് ലഭിക്കില്ലെന്ന് മനസിലായതോടെയാണ് കെ കെ ശൈലജ പുതിയ നിലപാടുമായി രംഗത്ത് വന്നത്. ഇടതുപക്ഷം ആചാരത്തിന് എതിരല്ലെന്നാണ് മന്ത്രി ഇന്നലെ പറഞ്ഞത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.യു. ജനീഷ്‌കുമാറിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പെരിഞ്ഞൊട്ടയ്ക്കല്‍ ഇരുപതേക്കറില്‍ നടന്ന കുടുംബയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

സ്ത്രീക്ക് അയ്യപ്പനെ കാണാന്‍ അദമ്യമായ ആഗ്രഹം ഉണ്ടെങ്കില്‍ അവരെ തടയരുത്. അവര്‍ മനസമാധനത്തോടെ പോയി തൊഴുത് തിരിച്ചുവരട്ടെ. എന്തിനാണ് അവരെ തടയുന്നത് എന്നാണ് കഴിഞ്ഞ ദിവസം വരെയുള്ള കെ.കെ.ശൈലജയുടെ നിലപാട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തി സിപിഎമ്മിലെ ഏതാനും നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി കിട്ടുമെന്ന് മനസിലായതോടെയാണ് വ്യാജ മേലങ്കി എടുത്തണിഞ്ഞ് സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Latest Articles