തൃശൂർ: ഇരിങ്ങാലക്കുട കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ 100 കോടിയുടെ തട്ടിപ്പിനെക്കുറിച്ച് സിപിഎം ജില്ലാ കമ്മിറ്റിക്ക് നേരത്തെ തന്നെ പരാതി ലഭിച്ചിരുന്നുവെന്ന് വ്യക്തമായി. വായ്പയെടുത്തവർക്ക് വൻ തുക തിരിച്ചടക്കാൻ നോട്ടീസ് വന്നപ്പോൾ തന്നെ പാർട്ടി തലത്തിൽ പരാതികൾ ലഭിച്ചിരുന്നു. പരാതികൾ വർധിച്ചതോടെ സത്യാവസ്ഥയറിയാൻ സിപിഎം രണ്ടംഗ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു.
മുൻ എംപി പി.കെ ബിജു, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഷാജൻ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പരാതികൾ പരിശോധിച്ചത്. ഇവരുടെ അന്വേഷണത്തിൽ ബാങ്കിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി കണ്ടെത്തുകയും ചെയ്തിരുന്നു.പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കമ്മീഷൻ അംഗങ്ങൾ തട്ടിപ്പിൽ കരുവന്നൂർ ബാങ്ക് ഭരണസമിതി അംഗങ്ങളുടെ പങ്ക് പരിശോധിക്കണമെന്ന് പാർട്ടിക്ക് ശിപാർശയും നൽകിയിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ട് മാസം മുന്പാണ് ഈ റിപ്പോർട്ട് സമർപ്പിച്ചത്. ഇതിനു പിന്നാലെയാണ് സഹകരണ ജോയിന്റ് രജിസ്ട്രാർ 100 കോടി രൂപയുടെ വായ്പാ തട്ടിപ്പു നടന്നതായി കണ്ടെത്തിയിരിക്കുന്നത്.
ഭരണസമിതി അംഗങ്ങൾ കുറ്റക്കാരെന്ന് തെളിഞ്ഞാൽ സിപിഎമ്മിൽ ഉണ്ടാകില്ലെന്നും പാർട്ടി നടപടി സ്വീകരിക്കുമെന്നും അഴിമതിക്ക് കൂട്ടുനിൽക്കില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി എം.എം.വർഗീസ് പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona