തിരുവനന്തപുരം: നിയമസഭാസമ്മേളനം (Kerala Assembly) ഈമാസം 18 മുതൽ വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശചെയ്യാൻ മന്ത്രിസഭാ തീരുമാനം. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാവും ബജറ്റ് സമ്മേളനം ആരംഭിക്കുക. ഫെബ്രുവരി 22,23,24 തീയതികളിൽ ഗവണർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് മേലുള്ള ചർച്ച സഭയിൽ നടക്കും. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കും.
2022-23 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റും മറ്റ് അനുബന്ധ രേഖകളും മാര്‍ച്ച് 11 ന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ സഭയില്‍ അവതരിപ്പിക്കും. 14, 15, 16 തീയതികളില്‍ ബജറ്റിനെ സംബന്ധിക്കുന്ന പൊതുചര്‍ച്ച നടക്കും.17 ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റിലുള്ള അന്തിമ ഉപധനാഭ്യര്‍ത്ഥനകള്‍ സഭ പരിഗണിക്കും. നിലവിൽ സഭാ നടപടികളുടെ വെബ്കാസ്റ്റിംഗ് ഒന്നര മണിക്കൂർ വൈകിയാണ് നടക്കുന്നത്. ഇത് 15 മിനിട്ടായി കുറയ്ക്കുമെന്ന് സ്പീക്കർ അറിയിച്ചു.