Thursday, May 16, 2024
spot_img

ഭീതിയില്‍ സംസ്ഥാനം: ബ്രിട്ടനിൽ നിന്ന് കേരളത്തിലെത്തിയ എട്ട് പേർക്ക് കൊവിഡ്: ജനിതകമാറ്റം സംഭവിച്ച വൈറസ് ഇവർക്ക് ബാധിച്ചോയെന്ന് പരിശോധിക്കും

തിരുവനന്തപുരം: ബ്രിട്ടനിൽ നിന്ന് കേരളത്തിലെത്തിയ എട്ട് പേർക്ക് കൊറോണ വൈറസ് രോഗം  സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിക്കുകയുണ്ടായി. ഇവരുടെ സ്രവം തുടർ പരിശോധനകൾക്കായി പൂണെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ജനിതകമാറ്റം സംഭവിച്ച വൈറസ് ഇവർക്ക് ബാധിച്ചോയെന്ന് പരിശോധിക്കുന്നതിനാണ് സാമ്പിളുകൾ പൂണെയിലേക്ക് അയച്ചതെന്നും മന്ത്രി പറഞ്ഞു.

യുറോപ്യൻ രാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെത്തിയവരെ കർശനമായും നിരീക്ഷണത്തിന് വിധേയമാക്കും. വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസുകൾ വർധിക്കുമെന്ന് സർക്കാരിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ, വലിയൊരു വർധനയുണ്ടായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ജനിതകമാറ്റം സംഭവിച്ച വൈറസിന്‍റെ സാന്നിധ്യം ബ്രിട്ടനിൽ കണ്ടെത്തിയിരുന്നു. നേരത്തെയുള്ള വൈറസിനേക്കാളും അപകടകാരിയാണ് പുതിയതെന്നാണ് നിഗമനം. അതിവേഗം വൈറസ് പടരുമെന്നും പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. അതേസമയം ഇത് കൂടുതലായും ബാധിക്കുന്നത് യുവാക്കളിലാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles