കൊച്ചി : സ്വര്‍ണം കൊള്ളയടിക്കാന്‍ ടി.പി.കേസ് പ്രതികളായ കൊടി സുനിയും ഷാഫിയും തങ്ങളെ സഹായിച്ചിട്ടുണ്ടെന്ന സുപ്രധാന മൊഴിയുമായി അര്‍ജ്ജുന്‍ ആയങ്കി. കസ്റ്റംസ് ചോദ്യം ചെയ്യലിലാണ് കൊടി സുനിയും ഷാഫിയും കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുക്കാന്‍ സഹായിച്ചതായി അര്‍ജ്ജുന്‍ വെളിപ്പെടുത്തിയത്. ഇതിന് രണ്ട് പേര്‍ക്കും മതിയായ പ്രതിഫലം നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ കസ്റ്റംസിനോട് സമ്മതിച്ചു. തട്ടിയെടുക്കുന്ന സ്വര്‍ണത്തിന്റെ ഒരു പങ്ക് കൊടി സുനിക്ക് നല്‍കണമെന്ന ഫോണ്‍ സന്ദേശം നേരത്തേ പുറത്ത് വന്നിരുന്നു. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് കഴിയുന്നത്. ജയിലില്‍ നിന്നാണ് ഇയാള്‍ ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത്. ഷാഫി ഇപ്പോള്‍ പരോളില്‍ ഇറങ്ങിയിരിക്കുകയാണ്. കൊടി സുനിയുടെ സംഘത്തിന്റെ സഹായത്തോടെയാണ് അര്‍ജ്ജുന്‍ ആയങ്കിയും സംഘവും പല അധോലോക
പ്രവര്‍ത്തനങ്ങളും നടത്തിയിരുന്നതെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. കൊടി സുനിയേയും ഷാഫിയേയും കസ്റ്റംസ് ഉടന്‍ തന്നെ ചോദ്യം ചെയ്യും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona