ശ്രീനഗര്‍ : ജമ്മുവിലെ കാശ്മീരി പണ്ഡിറ്റുകൾ കൂട്ടക്കൊല ചെയ്യുമെന്ന് ഭീഷണി. ഭീകര സംഘടനായ ലഷ്‌കര്‍ ഇ ഇസ്ലാം ആണ് വംശഹത്യ ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്ത് വന്നത്. ലഘുലേഖയിലൂടെയാണ് ഭീഷണിയറിയിച്ചിരിക്കുന്നത് . ബരാമുള്ള ജില്ലയിലെ വീരവന്‍ പണ്ഡിറ്റ് കോളനി നിവാസികള്‍ക്കാണ് ഭീകര സംഘടനയുടെ പേരില്‍ ലഘുലേഖ ലഭിച്ചിരിക്കുന്നത്. കശ്മീരി പണ്ഡിറ്റുകളെയും, ഹിന്ദുക്കളെയും അഭിസംബോധന ചെയ്തുകൊണ്ടുള്ള ലഘുലേഖയില്‍ ഇസ്ലാം മതം സ്വീകരിക്കാനും ആവശ്യപ്പെടുന്നുണ്ട്.
ജമ്മുകശ്മീരിൽ ഇനി ജീവിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഇസ്ലാം മതം സ്വീകരിക്കണമെന്നാണ് ഇതിൽ പറയുന്നത്, അതുമല്ലെങ്കില്‍ ഇവിടെ നിന്നും പലായനം ചെയ്യുക. ഇതിനു രണ്ടിനും സമ്മതമല്ലെങ്കിൽ, വരാനിരിക്കുന്ന പ്രത്യാഘാതങ്ങള്‍ നേരിടുക. മോദിയോ, അമിത് ഷാ യോ, എന്തിന് ഈ രാജ്യത്തെ ആര് വിചാരിച്ചാലും നിങ്ങളെ രക്ഷിക്കാന്‍ സാധിക്കില്ലെന്നും ലഘുലേഖയില്‍ പറയുന്നു. സംഭവത്തില്‍ ഭരണകൂടം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.