Monday, May 6, 2024
spot_img

ലൗ ജിഹാദ്: സഭയുടെ ആവശ്യം സ്വാഗതാര്‍ഹമെന്ന് കുമ്മനം

ലൗ ജിഹാദ് സംബന്ധിച്ച സീറോ മലബാര്‍ സഭയുടെ ആരോപണം ഏറ്റുപിടിച്ച് ബിജെപി. ലൗ ജിഹാദ് സംബന്ധിച്ച് വ്യാപകമായി ഉയരുന്ന പരാതികളിൽ നടപടി വേണമെന്ന സീറോ മലബാര്‍ സഭയുടെ ആവശ്യം സ്വാഗതാര്‍ഹമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ക്രിസ്ത്യൻ പെൺകുട്ടികള്‍ ലവ് ജിഹാദിന്‍റെ പേരിൽ നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയമാകുന്നുണ്ടെന്നും കൊല ചെയ്യപ്പെടുന്നുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ധനമന്ത്രി തോമസ് ഐസക് തള്ളിക്കളഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സഭയെ പിന്തുണച്ച് കുമ്മനം രംഗത്തെത്തിയിരിക്കുന്നത്.

എന്നാൽ തോമസ് ഐസക് കേരളത്തിൽ ലൗ ജിഹാദില്ലെന്ന് പറയുന്നത് ഭയം കൊണ്ടോ കുറ്റവാളികളെ രക്ഷപെടുത്താനോ വേണ്ടിയാണെന്ന് കുമ്മനം രാജശേഖരൻ ആരോപിച്ചു. ലൗ ജിഹാദിസ്റ്റുകള്‍ക്ക് പ്രേരണയും പ്രചോദനും നല്‍കുന്നത് കോൺഗ്രസ് – സിപിഎം – ജിഹാദി കൂട്ടുകെട്ടാണെന്നും കുമ്മനം ആരോപി്ചു. കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ ലൗ ജിഹാദിനിരയായ പെൺകുട്ടികളുടെ മാതാപിതാക്കള്‍ നൂറുകണക്കിന് പരാതികല്‍ നല്‍കിയിട്ടുണ്ടെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

സീറോ മലബാര്‍ സഭാ സിനഡിന്‍റെ ഭയാശങ്കകള്‍ സംസ്ഥാന സര്‍ക്കാര്‍ പാടെ അവഗണിക്കുകയാണെന്നും ജിഹാദി തീവ്രവാദ പ്രസ്താനങ്ങളോട് സര്‍ക്കാര്‍ കാണിക്കുന്ന മൃദുസമീപനമാണ് ഇതിനു കാരണമെന്നും കുമ്മനം ആരോപിച്ചു. സ്വന്തം ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയും പുരോഹിതര്‍ കൊലയ്ക്കിരയാകുകയും ചെയ്തതോടെ ജീവിക്കാൻ നിവൃത്തിയില്ലാതെ ഭാരത്തിൽ അഭയം തേടിയ ക്രിസ്ത്യൻ – ഹിന്ദു – ബുദ്ധ മതസ്ഥര്‍ക്ക് സാമൂഹ്യനീതി നല്‍കുന്നതിനെ എതിര്‍ക്കുന്ന അതേ നയമാണ് കോൺഗ്രസ് – സിപിഎം – ജിഹാദി സംഘടനകള്‍ ലൗ ജിഹാദ് വിഷയത്തിലും സ്വീകരിക്കുന്നത് – കുമ്മനം പറഞ്ഞു. സീറോ മലബാര്‍ സിനഡിന്‍റെ ആരോപണം യാഥാര്‍ഥ്യബോധമുള്ളതാണെന്നും അനേകം പെൺകുട്ടികളെ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടും പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന സിനഡിന്‍റെ പരാതി ഗൗരവമുള്ളതാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles