കവരത്തി: സമരം മറയാക്കി ലക്ഷദ്വീപിൽ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരേ ആക്രമണം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ വിളക്കണക്കല്‍ പ്രതിഷേധം എന്ന പേരിൽ മതതീവ്രവാദികൾ ബി.ജെ.പി ലക്ഷദ്വീപ് സംസ്ഥാന ഓഫീസിനു നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ഓഫീസിനു മുന്നിലെ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബോർഡ് കരി ഓയിൽ ഒഴിച്ചു നശിപ്പിച്ചു. ഓഫീസ് കെട്ടിടത്തിലും പരിസരത്തും കരി ഓയിൽ ഒഴിച്ചു നാശനഷ്ടം വരുത്തിയിട്ടുണ്ട്.
കവരത്തി പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഏതാനും മാസങ്ങൾ മുമ്പ് നടന്ന കളക്ടറേറ്റ് ഉപരോധ സമരത്തോടനുബന്ധിച്ച് നടന്ന അക്രമത്തിനിടയിലും ബിജെപി ഓഫീസിന് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതൊന്നും ലക്ഷദ്വീപിലെ സാധാരണ ജനങ്ങൾ ചെയ്യുന്നത് അല്ല. അവിടെ തീവ്രവാദ പ്രവർത്തനങ്ങൾക്കും മയക്ക് മരുന്ന് കച്ചവടങ്ങൾക്കും കൂട്ട് നിൽക്കുന്ന ആളുകളാണെന്നാണ് വിലയിരുത്തൽ.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona