ശ്രീനഗർ: കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ സിർഹാമ മേഖലയിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ ലഷ്കർ-ഇ-തൊയ്ബ തീവ്രവാദി കമാൻഡർ കൊല്ലപ്പെട്ടു. ഇവിടത്തെ, നിരവധി കുറ്റകൃത്യങ്ങളിലും കൊലപാതകങ്ങളിലും ഇയാൾക്ക് പങ്കുള്ളതായി പൊലീസ് പറയുന്നു. 2021 മെയ് 6 മുതൽ അദ്ദേഹം ഈ മേഖലയിൽ സജീവമായിരുന്നു
അതേസമയം, പ്രദേശത്ത് തെരച്ചിൽ ശക്തമായി തുടരുകയാണ്. പോലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം സിർഹാമയിൽ തെരച്ചിൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. സേനയുടെ സംയുക്ത സംഘം സംശയാസ്പദമായ സ്ഥലം വളയുകയായിരുന്നു, തുടർന്നായിരുന്നു പോലീസും തീവ്രവാദികളും തമ്മിൽ വെടിവെപ്പുണ്ടായത്.