തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനെതിരെയും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെതിരെയും എൽ ഡി എഫ് പ്രവർത്തകരുടെ കൈയ്യേറ്റ ശ്രമം. കൊട്ടിക്കലാശത്തിനിടെയാണ് എൽ ഡി എഫ് പ്രവർത്തകരുടെ ആക്രമം ഉണ്ടായത്. കുമ്മനം രാജശേഖരന്റെ പ്രചാരണ വാഹനം കഴക്കൂട്ടം ജംഗ്ഷനിൽ എത്തിയപ്പോഴാണ് മേയർ വി കെ പ്രശാന്തിന്റെ നേതൃത്വത്തിൽ കയ്യേറ്റം നടന്നത്.
കൊട്ടിക്കലാശത്തിന്റെ തുടക്കത്തിൽ തന്നെ വി കെ പ്രശാന്തിന്റെ നേതൃത്വത്തതിൽ എൽഡിഎഫ് പ്രവർത്തകർ കുമ്മനത്തിന്റെ വാഹനത്തിനു നേരെ ചെരുപ്പ് എറിയുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. ഇടയ്ക്കു കുമ്മനത്തെ കൊല്ലുമെന്നു ഭീഷണി വരെ എൽ ഡി എഫ് പ്രവർത്തകരുടെ ഇടയിൽ നിന്നും കേൾക്കുവാൻ ഇടയായി. എന്നാൽ സംഭവം നടക്കുമ്പോൾ പോലീസ് നിഷ്ക്രിയരായി നോക്കിനിൽക്കുകയായിരുന്നു. കുമ്മനം രാജശേഖരനെതിരെ നടന്ന കയ്യേറ്റ ശ്രമത്തിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു എൻ ഡി എയുടെ തിരെഞ്ഞെടുപ്പ് ഏജൻറ് പോലീസിന് പരാതി നൽകി