കോവിഡ് പശ്ചാത്തലത്തിൽ ഞായറാഴ്ചകളില്‍ നിര്‍ത്തിവച്ചിരുന്ന സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് പുനരാരംഭിയ്ക്കുന്നു. ഏപ്രില്‍ മൂന്നാമത്തെ ഞായറാഴ്ച മുതലാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് തുടരുക.
ലോട്ടറി മേഖലകളിലെ സംഘടനകളുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
മുൻ ഞായറാഴ്ചകളില്‍ പൗര്‍ണമി ഭാഗ്യക്കുറിയാണ് നറുക്കെടുത്തുകൊണ്ടിരുന്നത്. എന്നാല്‍ ഇനിയങ്ങോട്ടുള്ള ഞായറാഴ്ചകളിലെ ഭാഗ്യക്കുറി പുതിയ പേരില്‍ ആരംഭിക്കാനാണ് തീരുമാനമെന്നും സംസ്ഥാന ലോട്ടറി ഡയറക്ടര്‍ എബ്രഹാം റെന്‍ പറഞ്ഞു.
നിലവില്‍ ആഴ്ചയില്‍ ആറു ദിവസമാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് ഉള്ളത്. വര്‍ഷത്തില്‍ 6 ബംപര്‍ ഭാഗ്യക്കുറികളുമുണ്ട്.