കന്യാകുമാരി: കാമുകനൊപ്പം ഒളിച്ചോടി പോകാൻ വേണ്ടി തന്റെ രണ്ട് കുട്ടികൾക്കും വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ . കന്യാകുമാരി സ്വദേശിനിയായ കാർത്തികയെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . യുവാവിനൊപ്പം പോകാൻ വേണ്ടി യുവതി തന്റെ രണ്ട് കുട്ടികൾക്കും ഭക്ഷണത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത് .
പച്ചക്കറി വിൽപ്പനക്കാരനായിരുന്ന യുവാവിനോട് വിവാഹം കഴിഞ്ഞത് മറച്ചു വച്ചാണ് സഞ്ജന പ്രണയം പറഞ്ഞത്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് മാരായപുരത്തുള്ള ക്ഷേത്രത്തിലെ ഉത്സവത്തിന് പോയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പരിചയം പ്രണയമായി നാളുകൾ കഴിഞ്ഞപ്പോൾ തന്നെ വിവാഹം കഴിഞ്ഞ കാര്യം കാമുകൻ അറിയാനിടയാകുകയും , പിന്നീട് അയാൾ കാർത്തികയിൽ നിന്ന് വിട്ട് നില്ക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ, തന്റെ മക്കൾ ഇല്ലാതെയായാൽ യുവാവ് തന്നെ വീണ്ടും സ്നേഹിക്കുമെന്നും, പ്രണയം തുടരാമെന്നും കരുതിയ യുവതി കുട്ടികളെ വിഷം നൽകി കൊല്ലാൻ ശ്രമിക്കുകയായിരുന്നു.
കുലക്കച്ചി സ്വദേശിയായ ജഗദീശിന്റെ ഭാര്യയാണ് കാർത്തിക. കുട്ടികളുടെ ഉള്ളിൽ വിഷം ചെന്നതോടെ സ്ഥിതി വളരെ ഗുരുതരമായി . ഇളയ മകനായ ശരൺ വീടിനുള്ളിൽ തന്നെ വീണ് മരിക്കുകയായിരുന്നു. എന്നാൽ, മകൾ സജ്‌ന അച്ഛനെ കാണാൻ പോകണമെന്ന് വാശി പിടിച്ചതോടെ അമ്മൂമ്മ അവളെ അച്ഛൻ ജഗദീശിന്റെ അടുത്തേക്ക് കൊണ്ട് പോകുകയായിരുന്നു അവിടെ വച്ച് സജ്‌ന ബോധം കെട്ട് വീണു . മൂന്ന് വയസ്സുകാരി സജ്‌നയെ പെട്ടെന്ന് തന്നെ ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് ജീവൻ രക്ഷിക്കാൻ സാധിച്ചു .