കാണ്‍പൂരിലെ മദ്രസകളില്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നതായി സൂചന. ലക്‌നൗവില്‍ നിന്നും പിടിയിലായ അൽ ഖ്വായ്ദ ഭീകരരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീകര പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് കാണ്‍പൂരിലെ മദ്രസകളെന്ന് അന്വേഷണ സംഘം കണ്ടെത്തി. ലക്‌നൗവില്‍ നിന്നും പിടിയിലായ മസീറുദ്ദീനും, മിന്‍ഹാസ് അന്‍സാരിയും അടിക്കടി മദ്രസകള്‍ സന്ദര്‍ശിച്ചിരുന്നു.
പാകിസ്താൻ അഫ്ഗാനിസ്താൻ അതിർത്തിയിൽ താവളം ഉറപ്പിച്ചിരിക്കുന്ന അൽ ഖ്വായ്ദ ഭീകരൻ ഉമർ ഹൽമന്തിയുമായി ഇരുവർക്കും ബന്ധമുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി.അതേസമയം ഭീകരർ പിടിക്കപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി സിം കാർഡുകൾ പിടിച്ചെടുത്തിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona