മുംബൈ: കോവിഡ് വാക്‌സിന്‍ എടുക്കാന്‍ വന്നയാള്‍ക്ക് നല്‍കിയത് ആന്റി റാബിസ് മരുന്ന്. താനെ മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ തിങ്കളാഴ്ചയാണ് സംഭവം. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒരു ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു.
കൽവയിലെ ആട്കൊനേഷർ ഹെൽത്ത് സെന്‍ററിൽ കോവിഡ് വാക്സിൻ സ്വീകരിക്കാനെത്തിയതായിരുന്നു രാജ്കുമാർ. അദ്ദേഹം തെറ്റായ ക്യൂവിലാണ് നിന്നത്. എന്നാല്‍ രാജ്കുമാറിന്റെ കൈവശമുണ്ടായിരുന്ന രേഖകള്‍ പരിശോധിക്കാതെ ആന്‍റി റാബിസ് വാക്‌സിന്‍ നഴ്‌സ് കുത്തിവയ്ക്കുകയായിരുന്നു. നിലവിൽ യുവാവിന് മറ്റ് ആരോഗ്യ പ്രശനങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ട് ഇല്ല. സംഭവത്തിൽ ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു.