ഗ്വാളിയോർ: മധ്യപ്രദേശിൽ യുവാവ് പശുവിനെ പീഡിപ്പിച്ചു. ദീന്‍ദയാല്‍ നഗറിൽ ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ഹിന്ദു സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു, പീഡന വീഡിയോ സഹിതം പൊലീസില്‍ പരാതി നല്‍കി. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.
പശു സംരക്ഷണ സംഘടനയായ രാഷ്ട്രീയ ഗൗരക്ഷ വാഹിനിയുടെ ഡിവിഷണല്‍ പ്രസിഡന്റ് നിര്‍പത് സിംഗ് തോമറാണ് പൊലീസില്‍ പരാതി സമർപ്പിച്ചത്. പരാതിയില്‍ കേസെടുത്ത പൊലീസ് യുവാവിനായി തെരച്ചില്‍ ആരംഭിച്ചു. മഹാരാജ്പുര സ്റ്റേഷന്‍ പരിധിയിലെ ദീന്‍ദയാല്‍ നഗര്‍ സെക്ടര്‍ 2 ലാണ് സംഭവം. പ്രദേശത്തെ ഒരു വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ജോലിക്കാരന്‍ വിവരം വീട്ടുടമയെ അറിയിക്കുകയായിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് പശു സംരക്ഷണ സംഘടനകള്‍ സംഭവത്തില്‍ പരാതി നൽകിയിരിക്കുകയാണ്.