കോതമംഗലം: മാനസ കേസിൽ നിർണായക വഴിത്തിരിവ്. കോതമംഗലത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ പ്രതി രഖിലിന് തോക്ക് നല്‍കിയ ആളെ അറസ്റ്റ് ചെയ്തു. ബീഹാറില്‍ നിന്ന് കോതമംഗലം എസ്‌ഐയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ബീഹാര്‍ പോലീസിന്റെ സഹായത്തോടെ നടത്തിയ ഓപ്പറേഷനില്‍ മുന്‍ഗര്‍ ജില്ലയിലെ ഖപ്ര താര ഗ്രാമത്തിലെ സോനു കുമാര്‍ മോദി (21) എന്നയാളാണ് പോലീസ് പിടിയിലായത്.
എന്നാൽ രഖിലിന് തോക്കിനായി സോനുവിലേക്ക് എത്തിച്ച ഊബര്‍ ടാക്‌സി ഡ്രൈവറിനെ പോലീസ് സംഘം തിരയുന്നുണ്ട്. പാറ്റ്‌നയില്‍ നിന്ന് ഇയാളുടെ സഹായത്തോടെയാണ് രഖില്‍ സോനുവിലേക്ക് എത്തിയതെന്നാണ് വിവരം. സോനുവിനെ അറസ്റ്റ് ചെയ്യാനെത്തുമ്പോള്‍ ഇയാളുടെ ഒപ്പമുണ്ടായിരുന്ന സംഘം എതിര്‍ത്തിരുന്നു. തുടര്‍ന്ന് മുന്‍ഗര്‍ എസ്പിയുടെ സ്‌ക്വാഡ് ഒപ്പമുണ്ടായിരുന്നതുകൊണ്ട് പോലീസിന് സഹായകമായി. പോലീസ് സംഘം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഇവര്‍ രക്ഷപ്പെട്ടു. രഖിലിന്റെ സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തോക്ക് നല്‍കിയ ആളെക്കുറിച്ച് പോലീസ് അറിയുന്നത്. അതേസമയം സംഭവത്തിൽ പോലീസ് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona